Friday, December 9, 2011

കൊലയാളികളെ പൂജിക്കുന്നവര്

മുല്ലപ്പെരിയാര്‍ പ്രശ്നം കേരളത്തിലെ പുതിയൊരു പാര്‍ട്ടി വിപ്ലവമാണെന്ന സത്യം സഖാകള്‍ മറന്നിട്ടില്ല എന്നതിന്റെ ഉദാഹരണമാണ്` കഴിഞ്ഞ ദിവസം നടന്ന മനുഷ്യമതില്‍.

തമിഴ്‌നാട്ടിന്റെ ഭരണകൂടത്തെ വിമര്‍ശിക്കുവാന്‍ സഖാക്കള്‍ ഇത് വരെ തയ്യറായിട്ടില്ല. തലൈവിയുടെ കോപവും,ശാപവും പേടിച്ചായിരിക്കണം ഇങനെയൊരു തീരുമാനം സഖാകള്‍ക്ക്‌ എടുകേണ്ടിവന്നത്.

ഈജിപ്തിലും,ലിബിയയിലും,ടുണിഷ്യയിലും നടന്ന മുല്ലപ്പൂ വിപ്ലവത്തെക്കുറിച്ച് പാര്‍ട്ടി ചാനലും,പത്രവും പറഞ്ഞു പാടിനടന്നത് അമേരിക്കയും നാറ്റോ സഖ്യവും അവിടുത്തെ എണ്ണ കൊള്ളയടിക്കുവാന് നടത്തിയ കുതത്രം മാത്രമാണിത് എന്നാണ്. ഇപ്പോള്‍ ലോക്കല്‍ സമ്മേളന ബോര്‍ഡുകളില്‍ മുല്ലപ്പൂ വിപ്ലവത്തെ ന്യായികരിക്കുന്നു.

ഈ വിപ്ലവം സ്വേച്ഛാധികാരത്തിനെതിരെയാണ് , ലോകത്തിലെ ഏറ്റവും വലിയ സ്വേച്ഛാതിപത്യ രാജ്യമായ ചൈനയില്‍ പുറലോകം കാണാത്ത വിപ്ലവത്തെ സഖാകള്‍ ന്യായികരിക്കുമോ?

മിഡില്‍ ഈസ്റ്റില്‍ നടന്നത് സെക്കുലര്‍ വിപ്ലവമാണ് ഇതില്‍ ശ്രദ്ധേയമായ കാര്യങളിലൊന്ന് ഇത് സെക്കുലര്‍ കലാപമാണ് ,ഒരു പക്ഷേ, ഇത് മൌലികവാദത്തിന്റെ അന്ത്യത്തെക്കുറിച്ചുള്ള സൂചനപോലുമായേക്കാം.

പഴയ കമ്മൂണിസ്റ്റ് രാജ്യങളുടെ ഭീഷണിയും ഭീകരതയും ഒഴിവാക്കുവാന്‍ രൂപികരിച്ച സഖ്യമാണ് നാറ്റോ, പഴയ സേവിയറ്റ്, യൂഗ്ലോസോവിയ, വിയ്റ്റ്നാം, എന്നീരാജ്യങളെ ആക്രമിച്ചു പാരമ്പര്യമുള്ള സംഘടനയാണ് നാറ്റോ. കൂടാതെ ചൈനയുടെ നയതന്ത്രകാര്യാലയത്തെ മിസൈല്‍ വിക്ഷേപ്പിച്ചു തകര്‍ത്ത പാരമ്പര്യം കൂടിയുണ്ട് നാറ്റോ എന്ന സഖ്യത്തിന്.

ആ സഖ്യത്തില് ഞങളെയും പങ്കാളിയാകണം എന്ന് വാശിപ്പിടിക്കുകയാണ് ഇന്നതെ റഷ്യും ചൈനയും.

പറഞ്ഞവരുന്നത് ഇവര്‍ക്കും എന്തുമാവാം .

സെക്കുലര്‍ വിപ്ലവം വിജയിക്കണമെങില്‍ , മനസ്സില്‍ നല്ല ധൈര്യവും ,മറ്റുള്ളവരോട് സഹാനുഭൂതിയും വേണം,

അതില്‍ കൂടുതല്‍ ആ രാജ്യ ഭരിക്കുന്നവന് മനുഷ്യരായിരിക്കണം.

കലാപവും കൂട്ടകുരുതിയും മുഖമുദ്രയാക്കിയ ഒരു പ്രത്യാശാസ്ത്രം രാഷ്ട്രീയ ശത്രുക്കളും, വിമര്‍ശകരും,വിമതരും,കുറ്റവാളികളുമെല്ലാം "ഗുലാഗു" എന്ന തടവറയില്‍ കൊലചെയ്യപ്പെട്ടു, സൈബീരിയന്‍ കൊടും ശൈത്യത്തില്‍ അടിമപ്പണി ചെയ്ത ഇവരുടെ കണക്ക്‌ ഇരുപത്‌ ലക്ഷം വരും `1930-55 കാലത്തായി രണ്ടുകോടിയോളം ആളുകള്‍ അതിശൈതനരഗത്തില്‍ കിടന്നു മരിച്ചു, കൊലയാളി നമ്മുടെ നാട്ടിലെ പാര്‍ട്ടി ഓഫീസിലിലെ ചുമരില്‍ കാണുന്ന ആ ഫോട്ടോയിലെ ആള്‌ തന്നെ സാക്ഷാല്‍ "സ്റ്റാലിന്‍"

(പാവം ഹിറ്റ്‌ലര്‍)

ഒരു മനുഷ്യന് ജീവതത്തിന്റെ പടികയറി അവസാനിക്കുമ്പോള്‍ ആ ജനങള്‍ക്ക്‌ ലോകത്ത് നടക്കുന്ന സംഭവങള്‍ അറിയാനുള്ള അവസരമുണ്ടാവണം മാനിഫെസ്റ്റൊ മാത്രം പഠിച്ചാല്‍ മതിയാവില്ല , ഒരായിരം കോടി ജനങളെ ജയില്‍ മുറിയില്‍ തളിച്ചിട്ടാല്‍ ഏത് മാനിഫെസ്റ്റേയും വിജയിക്കും . അവരുടെ അവകാശത്തെ ,അഭിപ്രായത്തെ അറിയാനുള്ള മനസ്സുണ്ടാവണം

'മനുഷ്യന്‍ അധഃപതിച്ചാല്‍ മൃഗമാവും മൃഗം അധഃപതിച്ചാല്‍ കമ്മ്യൂണിസ്റ്റാവും' ഇതാണ് ഞാന്‍ മുകളില്‍ സൂചിപ്പിച്ചത് (അതില്‍ കൂടുതല്‍ ആ രാജ്യ ഭരിക്കുന്നവന്‍ മനുഷ്യരായിരിക്കണം.)

Wednesday, December 7, 2011

തമിഴ്‌നാടിന്റെ ഹര്‍ജി തള്ളി

ദില്ലി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിലെ രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും ആശങ്ക പരത്തുന്ന പ്രസ്താവനകള്‍ നടത്തുന്നത് വിലക്കണമെന്ന തമിഴ്‌നാ ടിന്റെ അപേക്ഷയ്ക്ക് അടിയന്തരപ്രാധാന്യമില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി തള്ളി.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലക്ഷയത്തെ കുറിച്ചും സമീപകാലത്തുണ്ടായ ഭൂചലനങ്ങളെ കുറിച്ചും കേരളത്തിലെ രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥരും ആശങ്ക പരത്തുന്ന പ്രസ്താവനകള്‍ നടത്തുകയാണെന്നും ഇത് ജനങ്ങളില്‍ പരിഭ്രാന്തി പരത്താന്‍ ഇടയാക്കുമെന്നും തമിഴ്‌നാട് അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു.

ജസ്റ്റിസ് ബി.കെ. ജെയിന്‍ അദ്ധ്യക്ഷനയായ സുപ്രീം കോടതി ബെഞ്ചാണ് തമിഴ്‌നാടിന്റെ അപേക്ഷയില്‍ കഴമ്പില്ലെന്ന് കണ്ട് തള്ളിയത്. ഇക്കാര്യം ഭരണഘടനാ ബെഞ്ച് അടിയന്തരമായി പരിഗണിക്കണമെന്നായിരുന്നു തമിഴ്‌നാടിന്റെ ആവശ്യം.

Thursday, December 17, 2009

ബി.ജെ.പി നിങള്‍ ഇവിടെ ജീവിച്ചിരുന്നു...

കേരളം കേന്ദ്രീകരിച്ചു നടക്കുന്ന ഇസ്ലാമിക ഭീകരപ്രവര്‍ത്തനത്തിന്റെ ഞെട്ടിക്കുന്ന വസ്തുതകള്‍ ഒന്നൊന്നായി പുറത്തുവരുമ്പോഴും ഭീകരവാദികളും , ഇടതുസര്‍ക്കാരും വീണ്ടും രാജ്യസ്നേഹികളെ വെല്ലുവിളിക്കുന്നു. .. സൂഫിയ മദനിയെ പോലീസിന് ഇതുവരെയും അറസ്റ്റ് ചെയ്യുവാന്‍ സാധ്യമായിട്ടില്ല ഇതിന്റെ കാരണം ഈ നാട്ടിലെ എല്ലാവര്‍ക്കും മനസ്സിലായിരിക്കുന്നു.
എന്നിട്ടുമെന്തോ ബി.ജെ.പി നിങള്‍ മൌനം ഭുജിക്കുന്നു?
ഇന്ന് ലോകത്തിന്റെ അശാന്തിക്ക്‌ കാരണം ഇസ്ലാമിക ഭീകരതയാണന്ന സത്യം നാം മനസ്സിലാക്കിയിരിക്കുന്നു. പാക്കിസ്ഥാന്‍ 'കാക്കമാരുടെ' കയ്യില്‍ നിന്ന് കോടികള്‍ വാങി ഭാരാതമണ്ണിന് വിലപറഞ്ഞിരിക്കുന്ന ഈ തീവ്രാവാദികള്‍ക്ക്‌ നമ്മുടെ നാട്ടില്‍ VIP-കളുടെ പരിവേശം നല്‍കിയ ഇടതുസര്‍ക്കാരും UDF ഉം ഒരേ നാണയത്തിന്റെ രണ്ടു വശമാണന്നറിഞ്ഞിട്ടും നിങള്‍ എന്തേ 'വ' തുറന്നില്ല?
രാജ്യസ്നേഹികളുടെയും , സംസ്കാരസ്നേഹികളുടെയും സമാധാനത്തെ തല്ലിതകര്‍ത്ത തീവ്രവാദികളുടെ ദല്ലാളുകളായ ഇടുതുപക്ഷം നമ്മുടെ നാടിനെ30 കാശിന്‌ ഒറ്റികൊടുത്തപ്പോള്‍ , വിലകെയ്യറ്റത്തിന്റെ പേരില്‍ BMS-നെ കൊണ്ട്‌ ബന്ദ്‌ നടത്താന്‍ തീരുമാനിച്ച നിങള്‍ സൂഫിയ മദനിയെ അറസ്റ്റ്‌ ചെയ്യാതതില്‍ ഒരു പ്രകടനപ്പോലും കേരളത്തില്‍ നടത്തിയാതായി കണ്ടില്ലല്ലോ?..

ഈ നാട്ടില്‍ മനുഷ്യാവകാശത്തിന്റെ മറവില്‍ ഭീകരപ്രവര്‍ത്തനം നടന്നപ്പോള്‍ ആദ്യ പ്രതികരിച്ചത്‌ നിങള്‍ തന്നെ , അബ്ദുള്‍ നാസാര്‍ മദനിയാണ്‌ ആദ്യമായി പാക്കിസ്ഥാനിലേയ്ക്ക്‌ തീവ്രവാദ റിക്രൂട്ട്മെന്റ്‌ നടത്തിയത്‌ എന്നാരോപിച്ചതും നിങള്‍ തന്നെ ,കളമശ്ശേരിയില്‍ ബസ്സ്‌ കത്തിച്ചതില്‍ സൂഫിയയ്ക്ക്‌ പങ്കുണ്ടെന്ന അരോപണവും നടത്തിയത്` നിങള്‍ തന്നെ എന്നിട്ടും നിങള്‍ ......?

പ്രതികരിക്കുക അഥവാ സന്യസിക്കുക....

Wednesday, August 27, 2008

ഒറീസ്സ : മാധ്യമങളുടെ സൃഷ്ടികള്‍

വംശഹത്യ നടക്കുന്ന ഒറീസ്സയില്‍ "DYFI" ഇടപ്പെടുവാന്‍ സാധ്യത (കൈരളി വാര്‍ത്ത 26/08/2008 ) കൈരളി ചാനലിന്റെ ഈ ഹാസ്യം എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടുകാണും, ഈ വര്‍ഷം കൈരളി വാര്‍ത്തയില്‍ പല ഹാസ്യങളും ചേര്‍ക്കും കാരണം ഓണം ഇക്കുറി പൊടിപൊടിക്കണം, തീര്‍ന്നില്ല അഫഗാനിസ്ഥാനിലും, വേണ്ടിവന്നാല്‍ ഇറാനിലും ഇടപ്പെടുവാന്‍ തയ്യറാവുമെന്നാണ്‌ ഡിഫിക്കാരുടെ പ്രതീക്ഷ..

ഒറീസ്സയിലെ സംഭവങള്‍ കേരളത്തിലെ മാധ്യമങള്‍ ആഘോഷിക്കുകയാണ്‌ (നോര്‍ത്ത്‌ ഇന്ത്യയിലെ മാധ്യമങള്‍ ഇത്‌ ഒരു ഒറ്റപ്പെട്ട സംഭവത്തോടയാണ്‌ കാണുന്നത്‌ )

ഈ ഒറീസ്സ സംഭവം ഇത്രയും ഭീകരമായി ഒരു പക്ഷേ കേരളത്തിലെ മാധ്യമങള്‍ മാത്രമേ ചിത്രീകരിച്ചു കാണുകയുള്ളു. കൃസ്ത്യന്‍ മിഷണറിമാര്‍ നടത്തുന്നു ഭാരതീയ സംസ്സ്ക്കാരിക സംഹാരാത്മകതക്കെതിരെ പ്രതികരിച്ചവരെ മവോസ്റ്റുകളെ കൂട്ടുപിടിച്ച്‌ ( VHP നേതാവിനെ )വെട്ടികൊന്നപ്പോള്‍ ഈ മലയാള മധ്യമങള്‍ കണ്ണടച്ചു എന്നു മാത്രമല്ല ഇന്നലെ ഡെല്‍ഹിയില്‍ ക്രൈസ്തവ മേലാളന്മാര്‍ വിളിച്ചുകൂട്ടിയ പത്രസമ്മേളനത്തിന്‌ കൈരളിയും,മനോരമയും,ദീപകയും, ജീവനും, മധ്യമവും, ഏഷ്യാനെറ്റും, ഇന്ത്യാവിഷനും മാത്രമായിരുന്നു അവിടെ എത്തിപ്പെട്ടവര്‍ അതായത്‌ മലയാളത്തിലെ മാധ്യമങള്‍ മാത്രം.

കൃസ്ത്യന്‍ മിഷണറി പ്രവര്‍ത്തകര്‍ ലോകത്തില്‍ എവിടെയും ആരെയും ആക്രമിച്ചിട്ടില്ല എന്നീ ത്വതശാസ്ത്രം പറയുന്ന മാധ്യമങള്‍ ഇവിടെ ഈ മലായള നാട്ടില്‍ കാണാം. ഭാരതസംസ്ക്കാരം നിലനില്‍ക്കണമെങ്കില്‍ അസുരവംശത്തോട്‌ കണക്ക്‌ തീര്‍ക്കണം എന്നത്‌ ഉപനിഷത്‌ രചനാ കാലഘടത്തിലെ ഒരു സത്യമായിരുന്നു.
കൃസ്ത്യന്‍ മിഷണറി പ്രവര്‍ത്തകര്‍ നടത്തിയ വംശഹത്യ ഒരു പക്ഷേ നാം മറന്നുകാണും പക്ഷേ ഈസ്റ്റ്‌ തീമൂറിലെ (പഴയ ഇന്തോനേഷ്യയിലെ ഒരു പ്രവിശ്യ ,ഇപ്പോള്‍ സ്വതന്ത്രരാഷ്ട്രം) ജനങള്‍ അത്‌ മറന്നുകാണില്ല എന്നത്‌ ചരിത്രമാണ്‌. ഈ നെറിക്കെട്ട ചരിത്രമ്യൂല്യത്തെ വെള്ളപൂശീയ ആസ്ത്രേലിയല്‍ കത്തോലിക സഭ, ആഗോള സ്വേച്ഛാധിപത്യത്തെ ന്യായികരിക്കുന്നതിന്‌ തുല്യമായി പ്രവര്‍ത്തിച്ചു.

കേവലം മതപരിവര്‍ത്തനത്തിന്‌ പോകാവുന്ന ദൂരം കലാപത്തിലേയ്ക്കാണ്‌ എങ്കില്‍ പിന്നെ ഈ ദൈവത്തിന്റെ കുഞ്ഞാടുകള്‍ ഈ പ്രവണത അവാസാനിപ്പിക്കുന്നതല്ലേ നല്ലത്‌.
ഒറീസ്സയില്‍ മാത്രമല്ല ഇന്ത്യയില്‍ എവിടെ കലാപം നടന്നാലും അത്‌ സംഘപരിവാറിന്റെയും അവിടുത്തെ പോലിസിന്റെയും തലയില്‍ വെച്ചുകെട്ടുവാന്‍ നമ്മുടെ മാധ്യമങള്‍ എന്നും മത്സരിക്കാറുണ്ട്‌. ഹിറ്റ്‌ലറാണ്‌ സംഘ പരിവാറിന്റെ ആത്മീയ ഗുരു എന്നുപ്പോലും ഇവിടെ പറഞ്ഞു നടക്കുവാന്‍ തുടങിയിരിക്കുന്നു. കാശ്മീരിലെ ദേശീയ വാദത്തെ ഹിന്ദുത്വവര്‍ഗീയത എന്ന്‌ വിളിച്ചുകൂവാനും നമ്മുടെ നാട്ടില്‍ ആളുകളുണ്ടായി.

ഇന്ത്യയില്‍ സമാധനമാണ്‌ ആവിശ്യം, അല്ലാതെ മതപരിവര്‍ത്തനമല്ല കുരിശിന്‌ പകരം ഒരു നേരത്തെ ആഹാരമാണ്‌ ഉത്തമം , മെഴുകുതിരിയും, ട്യൂബ്‌ലൈറ്റും കത്തിച്ചാല്‍ ദൈവം പുഞ്ചിരിക്കില്ല ചിരിക്കണമെങ്കില്‍ ദേശീയ ബോധമുണ്ടാവണം ,രാജ്യത്തിന്റെ സംസ്ക്കാരികതയോട്‌ കൂറ്‌ പുലര്‍ത്തണം,
ഭൂരിപക്ഷമായി ജനിച്ചവനെ വര്‍ഗീയവാദിയും, ഫാസിസ്റ്റുകളായി ചിത്രീകരിക്കുന്ന നമ്മുടെ നാട്ടില്‍, ന്യൂനപക്ഷങള്‍ സെക്കുലറിസ്റ്റുകളും, പാവങളുമായി ഇവിടെ അവതരിപ്പിക്കുന്നു. ഈ പ്രവണതയ്ക്‌ ഒരു അവസാനം ആവിശ്യമാണ്‌. .

Monday, August 25, 2008

കാശ്മീര്‍ വിഭജനം അനിവാര്യമോ?

പാക്കിസ്ഥാന്‍ പ്രസിഡെന്റ്‌ മുഷാറഫ്‌ രാജിവെയ്ക്കുന്നതിന്‌ തൊട്ട്മുമ്പ്‌ രാഷ്ട്രത്തോട്` നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പറയുകയുണ്ടായി. കാശ്മീരിലെ മുസ്ലീം സഹേദരന്മാരുടെ കൂടയാണ്‌ പാക്കിസ്ഥാനെന്ന്‌.(ബലുചീസ്ഥാനിലെ ജനങള്‍ പാക്കിസ്ഥാന്റെ സഹോദരങളല്ലേ എന്ന ചോദ്യം ഇവിടെ അനിവാര്യമാണ്‌ )

ഇവിടെ മതപരമായ വീക്ഷമാണ്‌ പാക്കിസ്ഥാന്റെ അജണ്ട. നാശത്തില്‍ നിന്ന്‌ നാശത്തിലേയ്ക്ക്‌ സഞ്ചരിക്കുന്ന പാക്കിസ്ഥാന്` ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റം അവരെ ഉറക്കം കെടുത്തുകയാണ്‌.

കാശ്മീരില്‍ നിന്ന് ഇന്ത്യയ്ക്കൊരു മോചനം വേണമെന്ന മുറവിളി നാം കേട്ടിരിക്കുന്നു , ഒരോ ഭാരതിയന്റെയും മനസ്സ്‌ കീറിമുറിയ്ക്കുന്ന ഈ വാക്കുകള്‍ നമ്മുടെ സംസ്ക്കാരിക നായകന്മാര്‍ ഒഴിവാക്കണം. വര്‍ഷങളായി അവിടെ മരിച്ചുവീണ ഭാരതിയ ജാവാന്‍മാരോട്‌ നന്ദികേട്‌ കാണിക്കാതിരിക്കുക.

കാശ്മീര്‍ വിഭജനത്തിനായി ഇറങിതിരിച്ചവര്‍ ഇന്ത്യയുടെ പൂര്‍ണ്ണ സ്വഭാവഗുണങള്‍ അറിയില്ല എന്നു മാത്രമല്ല അത്‌ പഠിക്കുവാന്‍ പോലും ശ്രമിക്കുന്നില്ല എന്നതാണ്‌ മറ്റൊരു വിചിത്രം. ഒരക്ഷരം പോലും അറിയുകയോ പഠിക്കുകയോ ചെയ്യാതെ കാശ്മീര്‍ വിഷയങളെക്കുറിച്ച്‌ ഘോരഘോരം പ്രസംഗിക്കുകയും, അവര്‍ക്ക്‌ വേണ്ടി പൂമാലകെട്ടി "ഒപ്പനപ്പാട്ട്" പാടുകയും ചെയ്യുന്ന ബുക്കര്‍ സമ്മാനികള്‍ എന്ന സംസ്ക്കാരിക നായകന്മാര്‍, കാശ്മീര്‍ വിഭനത്തിന്റെ പരിണത ഫലം എന്തായിരിക്കും എന്നത്‌ ചിന്തിക്കണം. കാശ്മീരിന്‌ വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ഭാരതിയ ജവാന്മാരോട്‌ ചെറിയ തോതില്‍ നന്ദി കാണിക്കുന്നത്‌ നന്നായിരിക്കും

കാശ്മീരിലെ തീവ്രവാദികളേയും , സംഘടനേയും എതിര്‍ക്കുന്ന രാജ്യസ്നേഹികളെ, പണത്തിന്റെയും, ആയുധത്തിന്റെയും പിന്‍ബലത്തില്‍ അടിച്ചമര്‍ത്തുന്ന രാഷ്ട്രീയ നാടകങള്‍ ഇവിടെ തുടങിയിരിക്കുന്നു.പാക്കിസ്ഥാന്‍ എന്ന രാഷ്ട്രത്തിന്‌ വേണ്ടി മുറവിളികൂട്ടിയ "മുഹമ്മദാലി ജിന്നയെ" ന്യായികരിച്ച അന്നത്തെ ഇന്ത്യന്‍ കമ്യൂണിസ്റ്റ്ക്കാര്‍ ഇന്ന്‌ കാശ്മീരിലെ ജനങള്‍ക്ക്‌ വേണ്ടി വാദിക്കുന്ന ഒരു അവസ്ഥയാണ്‌ നാം കാണുന്നത്‌.

ഇന്ത്യന്‍ മണ്ണിന്‌ വേണ്ടി വാദിക്കുന്നവന്റെ മാനസ്സിക അവസ്ഥയെക്കുറിച്ച്‌ ചിന്തിക്കുവാന്‍ പോലും ശ്രമിക്കാതെ ഭാരതത്തില്‍ നിന്നുത്ഭവിച്ചതെല്ലാം സവര്‍ണരുടെയും,ഫാസിസത്തിന്റെയും,സംഘപരിവാറിന്റെയും സന്തതികളാണെന്ന്‌ പറഞ്ഞും,പാടിയും,തെരുവ്‌ നാടകങള്‍ നടത്തിയും,പാര്‍ട്ടി സമ്മേളനത്തില്‍ സെക്കുലറിസത്തെക്കുറിച്ച്‌ , മൈക്ക്‌ കെട്ടി പ്രസംഗിച്ചും ഈ ഇടതുപക്ഷമെന്ന സര്‍വ്വതൊഴിലാളി ഉഡായിപ്പുകള്‍ , നമ്മുടെ പവിത്രമായ മണ്ണിന്‌ വില പറഞ്ഞിരിക്കുന്നു.

ജനാധിപത്യത്തിന്റെ ശ്രീകേവിലായ പാര്‍ലമെന്റ്‌ ആക്രമണത്തിലെ പ്രതിയായ "അഫസല്‍ ഗുരുവിനെ തൂക്കിലേറ്റണം എന്നു വിളിച്ചു പറഞ്ഞവരെ , വര്‍ഗീയവാദികളാക്കിയ ഈ ഇടതുപക്ഷ ഉഡായിപ്പുകള്‍.

ടിബറ്റന്‍ ആത്മീയ നേതവായ "ദലൈലാമയെ അമേരിക്കന്‍ ചാരനും, അഫസല്‍ഗുരു മനുഷ്യാവകാശ പ്രവര്‍ത്തകനുമായി സമൂഹത്തില്‍ അവതരിപ്പിച്ചു. ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ വേദന കാശ്മീരല്ല മറിച്ച്‌ ചൈനയുടെ ടിബറ്റാണ്‌ അവരെ വേദനിപ്പിക്കുന്നത്‌.

കാശ്മീരിനെ പ്രത്യേക പദവി അനുവദിക്കുന്ന ഭരണഘടനയുടെ 370 വകുപ്പു ഭേദഗതിചെയ്യുക എന്നു പറഞ്ഞവരെ വര്‍ഗീയവാദികളാക്കിയ ഈ ഉഡായിപ്പുകള്‍, രാജ്യത്തോടുള്ള കടപ്പാട്‌ മറന്നിരിക്കുന്നു .
( സച്ചാര്‍ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു മുസ്ലീം സമൂഹം ഏറ്റവും ദയനീയമായ അവസ്ഥയില്‍ കഴിയുന്നത്` ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥനമായ ബംഗാളിലാണന്ന്‌.)

കാശ്മീര്‍ കാര്യത്തില്‍ ഇടതുപക്ഷം നയം വ്യക്തമാക്കണം. ഇസ്ലാമിക രാജ്യങളോട്‌ കൂറ്‌ പുലര്‍ത്തുന്ന ഇന്ത്യന്‍ കമ്യൂണിസ്റ്റുക്കാര്‍ "സിമി" എന്ന സംഘടനയേക്കാള്‍ ഭീകരമാണ്‌.

ഇറാന്‍, പാലസ്തീല്‍,ഇറാക്ക്‌, എന്നീ രാജ്യങളോട്‌ കാണിക്കുന്ന കൂറ്‌ ഇടതുപക്ഷത്തില്‍ വിദേശ ചാരന്മാര്‍ പ്രവര്‍ത്തിക്കുന്നതായി സംശയിക്കണം.ലോകത്തിലെ ഏറ്റവും മതനിരപേക്ഷ അറബിരാഷ്ട്രമാണ്‌ ഇറാക്ക്‌ എന്ന കണ്ടുപിടിത്തം നമ്മെ ചിരിപ്പിക്കുകയും, നുണ്ണ പ്രാചരണത്തിന്‌ നേബേല്‍ സമ്മാനം എര്‍പ്പെടുത്തിയാല്‍ അത്‌ ചിന്തയ്ക്കും,ദേശാഭിമാനിയ്ക്ക്‌ ലഭിക്കുകയും ചെയ്യും .
കാശ്മീര്‍ ഇന്ത്യയുടെ കീരിടമായി നിലകൊള്ളും അതില്‍ ആര്‍ക്കും സംശയം വേണ്ട.

Saturday, August 23, 2008

സഖാക്കള്‍ ഇപ്പോള്‍ എന്തു ചെയ്യുന്നു?

ഇന്ത്യയുടെ അഭിമാനമായ ' നാനോ കാര്‍" നിര്‍മ്മാണം നിര്‍ത്തിവെയ്ക്കുവാന്‍ ടാറ്റ ഗ്രൂപ്പ്‌ തീരുമാനിച്ചിരിക്കുന്നു. കാരണം സിങ്കൂരിലെ കര്‍ഷക പ്രക്ഷോഭം ടാറ്റയുടെ ഉറക്കം കെടുത്തുന്നു. കാര്‍ഷിക ഭൂമി നികത്തി അവിടെ ഫാക്ടറി നിര്‍മ്മിക്കാനുള്ള ടാറ്റയുടെ തീരുമാനമാണ്‌ കര്‍ഷകരെ ചൊടിപ്പിച്ചത്‌.

സിങ്കൂരിലെ കാര്‍ഷികപാടങള്‍ നികത്തി അവിടെ ഫാക്ടറി തുടങുവാന്‍ ടാറ്റയ്ക്ക്‌ പച്ചകൊടി കാട്ടിയ ബംഗാള്‍ സര്‍ക്കാര്‍ തൊഴിലാളി വര്‍ഗ്ഗങളെ മറന്നിരിക്കുന്നു. അഥവാ കര്‍ഷകരുടെ നെഞ്ചത്ത്‌ ടാറ്റയുടെ പുതിയ സാമ്രാജ്യം പടത്തുയുര്‍ത്തുവാന്‍ ചൈനയ്ക്ക്‌ 'ജയ്‌ ' വിളിയ്ക്കുന്നവര്‍ രാപ്പകല്‍ അദ്ധ്വാനിക്കുകയാണ്‌.

സാമ്പത്തിക ഭീമന്‍മാരുടെ എച്ചില്‍ പാത്രങള്‍ നക്കി തുടയ്ക്കുന്ന ഇടതുപക്ഷമെന്ന ഈ ആഢ്യന്മാര്‍. ഇന്ത്യയിലെ എല്ലാ വികസങള്‍ക്കും ശകുനമാകുകയും, ഹര്‍ത്താലും, ബന്തും എന്നീ എല്ലാം വരട്ടുതത്വ പ്രത്യായശാസ്ത്രങള്‍ പൊതുജങളുടെ ജീവിതത്തില്‍ അടിച്ചേല്‍പ്പിക്കുകയും.
സാധരണജനങളുടെ ജീവിതം മറ്റൊരു വെനിസ്വേലിയന്‍ക്കാരുടെ ജീവിതമാക്കി മാറ്റുകയും, ഇവിടങളില്‍ അമേരിക്കന്‍ വിരോധങള്‍ ആളികത്തിച്ചും, ഒളിപ്‌ക്സില്‍ ക്യൂബയുടെ ബോക്സറെക്കുറിച്ച്‌ മാത്രം സംസാരിക്കുകയും (കൈരളി ചാനല്‍ കാണുക) ഈ ആഢ്യന്മാര്‍ ഇവിടെ സമ്മാനിച്ച തെമാടിത്തരത്തിന്‌ ദൈവം കനിഞ്ഞു നല്‍കി ശിക്ഷയാണ്‌ ഇപ്പോള്‍ ബംഗാളില്‍ നിന്നുള്ള ടാറ്റയുടെ പിന്മാറ്റം.

കേരളത്തിലെ എല്ലാ വികസങള്‍ക്കും പാര" പണിമാത്രമറിയാവുന്ന ഇടതുപക്ഷത്തിന്‌ കിട്ടിയ മറ്റൊരു ശിക്ഷയാണ്‌ മഹാരാഷ്ട്ര മുഖമന്ത്രി ടാറ്റയെ മഹരാഷ്ട്രയിലേയ്ക്ക്‌ ക്ഷണിച്ചത്‌. നാനേ കാര്‍ നിര്‍മ്മിക്കുവാനുള്ള സ്ഥലം,സുരക്ഷ എന്നീവ സര്‍ക്കാര്‍ നല്‍കാമെന്ന്‌ രത്തന്‍ ടാറ്റയെ മഹാരാഷ്ട്ര മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നു.

എല്ലാ വികസനപരിപാടികള്‍ കുളം തോണ്ടുകയും, പിന്നെ ഭരണത്തില്‍ വന്നാല്‍ അത് നടപ്പാക്കുകയും ചെയ്യുന്ന ഇടതുപക്ഷത്തിന്‌ അതേ നാണയത്തില്‍ തിരിച്ചടിച്ച ത്രിണമൂല്‍ കോണ്‍ഗ്രസിന്‌ അഭിന്ദനങള്‍

Thursday, July 17, 2008

ഒളിപ്‌ക്സിന്‌ ഒരു ചരമഗീതം

ഇസ്രേയിലിന്റെ ചാര സംഘടനയില്‍പ്പെട്ട രണ്ട്‌ പേര്‍ കേരളത്തില്‍ വന്ന്‌ സുഖചികത്സ നടത്തി , നമ്മുടെ കേരളത്തിലെ പോലീസ്‌ രഹസ്യവകുപ്പിന്‌ ഇത്രയും നാണകേടായ ഒരു സംഭവമായിട്ടും നമ്മുടെ കോടിയേരി ഒരു അന്വേഷണത്തിന്‌ ഇതു വരെയും തയ്യറായിട്ടില്ല.പക്ഷേ ഈ രഹസ്യം പുറത്ത്‌ കൊണ്ടു വന്നത്‌ മറ്റാരുമല്ല നമ്മുടെ ഒരോ മലയാളികളുടെയും രോമഞ്ചമായ മനോരമയാണ്‌. ഇന്ത്യന്‍ രഹസ്യ വിഭാഗത്തെപ്പോലും വെല്ലുന്ന രീതിയിലുള്ള കണ്ടുപിടിത്തമായിരുന്നു മനോരമയുടേത്‌.

ദിശാബോധം എന്നോ നഷ്ടപ്പെട്ട മനോരമ എന്ന ദിനപത്രം താങള്‍ക്കിഷ്ടമുള്ളവരെ തിരഞ്ഞുപിടിച്ച്‌ വാര്‍ത്തകള്‍ സൃഷ്ടിക്കുവാന്‍ അവരുടെ മിടുക്ക്‌ അപാരം തന്നെയാണ്‌. മൌലികമായ ആശയങള്‍,ഗുണമേന്മയുള്ള വാര്‍ത്തകള്‍, നിഷ്‌പക്ഷത, എന്നിവ മനോരമയ്ക്ക്‌ അന്യമായിരിക്കുകയാണ്‌.പത്രത്തിന്റെ കൂടെ പാലും,മോരും,പിന്നെ മാമ്മന്മാരുടെ പിറന്നാള്‍ പായസവും നല്‍കി പത്രധര്‍മ്മമെന്താണന്ന്‌ നമ്മെ പഠിപ്പിക്കുന്ന ഇവര്‍ സംഭവങള്‍ ഗൌരവത്തോടെ അവതരിപ്പിക്കുന്നതിലും ഉള്‍ക്കാഴ്ചയിലും നമ്മെ ഭീതിപ്പെടുത്തുന്നു.

ഈ ചാരസംഘടനയിലെ രണ്ടുപേരും വന്നത്‌ സുഖചികത്സയ്ക്കണാന്ന്‌ മനോരമയോട്` ആരായിരിക്കും പറഞ്ഞത് ? ആരും പറഞ്ഞതല്ല ഒരു ഇസ്രേയിലിന്റെ വെബ്‌ സൈറ്റില്‍ നിന്ന്‌ കിട്ടിയ വിവരത്തിന്റെ ബലത്തില്‍ മനോരമ മുന്‍പേജില്‍ തന്നെ ആ വലിയ സംഭവം നല്‍കി. എന്നിട്ട് താങള്‍ ഒരു മഹത്തായ കാര്യം ചെയ്യുതു എന്ന രീതിയില്‍ വീമ്പ്‌ പറയുവാന്‍ തുടങി. കേട്ടപാതി കേള്‍ക്കാത്തപാതി നിയമസഭയില്‍ മുസ്ലിം ലീഗ്‌ ഇത്` ഏറ്റു പിടിച്ചു . എന്താണ്‌ ഇവിടെ സംഭവിച്ചതെന്ന്‌ ഒട്ടും മനസ്സിലാവാതെ നമ്മുടെ മുഖ്യന്‍ "ബാണം മുകളിലോട്ട്‌ വിട്ട" അവസ്ഥയില്‍ ചിന്തിയ്ക്കുവാന്‍ തുടങി.

ഇസ്രേയിലിന്റെ ചാരസംഘടനയിലെ (മൊസൂദ്‌) രണ്ട്‌ വ്യക്തികള്‍ കൊച്ചിയില്‍ വന്നത്‌ മാനസ്സിക ചികത്സനടത്താനല്ല എന്നത്‌ വളരെ വ്യക്തമാണ്‌ അവര്‍ കേരളത്തില്‍ വന്നിട്ടുണ്ടെങ്കില്‍ അതിന്റെ കാരണം കേരളത്തിലെ ഭരണകൂടം അറിയണമെന്നില്ല കാരണം ഇന്ത്യന്‍ രഹസ്യസംഘടനയായ "റോ" യുടെ അറിവേടെ കൂടിയാണ്‌ അവര്‍ ഇവിടെ വന്നിട്ടുള്ളത്‌. രഹസ്യമാക്കുക എന്നത്‌ അവരുടെ ജോലിയാണ്‌ അതുകൊണ്ട്‌ മനോരമ അറിയാത്തകാര്യങള്‍ വിളിച്ച്‌ കൂവരുത്‌.

നിങള്‍ക്ക്‌ അറിയാവുന്ന ജോലി ചെയ്യുക അതയാത്‌ കല്യാണ ബ്രോക്കറോ, (maary 4 u) സൂപ്പര്‍സ്റ്റാറുകളുടെ ഡയലോഗുകള്‍ ഫോണ്‍ വഴി മറ്റുള്ളവരെ കേള്‍പ്പിക്കുകയോ (ചുമ്മാ കേള്‍ക്കുവാന്‍ സാധിക്കില്ല 5 രൂപ ഫോണില്‍ നിന്ന്‌ നഷ്ടപ്പെടും) തബോലയോ എന്നീ ജോലികള്‍ , മറ്റോ ചെയ്യുക.

ഇസ്രേയിലിന്റെ നാവിക സേനയ്ക്ക്‌ എന്തു ചെയ്യാന്‍ കഴിയും എന്നത്‌ വ്യക്തമായി മനസ്സിലാക്കുവാന്‍ വന്ന ഇവര്‍ പിന്നീട്‌ റോ-യിലെ ഉന്നത വ്യക്തികളുമായി ചര്‍ച്ച നടത്തി മടങിയ വിവരം മനോരമയ്ക്കും, കേരള സര്‍ക്കാരിനു മനസ്സിലായിട്ടില്ല. "ബാണം "മുകളിലോട്ട്‌ പോയി പെട്ടിതീര്‍ന്ന അവസ്ഥയില്ലാണ്‌ ഇപ്പോള്‍ കീരിയും,പാമ്പും.

ഒരു പുതിയ ആക്രമണത്തിന്‌ ഒരുങുന്ന ഇസ്രേയല്‍ കൊച്ചിയെ എങനെ ഉപയോഗപ്പെടുത്താം എന്നതായിരിക്കും ചര്‍ച്ച നടത്തിയിരിക്കുന്നത്‌.ഇനി കുറച്ച്‌ ദിവസങള്‍ മാത്രമാകവേ ലോകകായിക മാമാങ്കമായ ഒളിപ്‌ക്സ് മംഗളമായി നടക്കുമോ എന്ന ഒരു സംശയം ഉയര്‍ന്ന്‌ വരുന്നു, കാരണം സൌത്ത്‌ ആഫ്രിക്കയില്‍ നടന്ന ലോകകപ്പ്‌ ക്രിക്കറ്റ്‌ ഫൈനല്‍ കലക്കിയവര്‍ തന്നെ ഇക്കുറിയും ഒളിപ്‌ക്സ്‌ കലക്കുവാന്‍ രംഗത്ത്‌ വരുമെന്ന്‌ യൂറോപ്പിലെ ചില രഹസ്യ കേന്ദ്രങള്‍ രഹസ്യമായി പറഞ്ഞു നടക്കുവാന്‍ തുടങിയിരിക്കുന്നു.

കോടികള്‍ ചിലവാക്കി ഒരു അത്ഭുതമാക്കിമാറ്റുവാന്‍ ഉദ്ദേശിക്കുന്ന 2008-ലെ ഒളിപ്‌ക്സ്‌ പരാജയപ്പെട്ടാല്‍ പിന്നെ ചൈനയുടെ സ്ഥിതിയെന്തായിരിക്കുമെന്ന്‌ നമ്മള്‍ക്ക്‌ ചിന്താക്കാവുന്നതേയുള്ളു.ചൈനയില്‍ നടക്കുന്ന ഒളിപ്‌ക്സ്‌ എന്ത്‌ വില കൊടുത്തു തകര്‍ക്കുക എന്ന ലക്ഷ്യം ഇന്നും ഇന്നലെയും തുടങിയതല്ല കാലമൊത്തിരിയായി.

സൌത്ത്‌ ആഫ്രിക്കയില്‍ നടന്ന ലോകകപ്പ്‌ ക്രിക്കറ്റ്‌ ഫൈനലിനെ നശിപ്പിച്ച രീതിയായിരിക്കില്ല ഇക്കുറി ഇവര്‍ നടത്തുക . ഒളിപ്‌ക്സിന്റെ തുടക്കം തന്നെ ആക്രമണം തുടങുക എന്ന രീതിയായിരിക്കും ഇവര്‍ സ്വീകരിക്കുക
ഒളിപ്‌ക്സ്‌ ദീപം ബീജിംങില്‍ തെളിഞ്ഞാല്‍ ഇസ്രേയല്‍ ആ ദീപത്തിന്‌ തടസ്സമായി മാറുമെന്നാണ്‌ ഇറ്റലിയിലെ ചില രഹസ്യാനേഷണ വിഭാഗങളുടെ കണ്ടുപിടിത്തം. എങനെയായിരിക്കും ഇസ്രേയിലിന്റെ നീക്കം ?

ടിബറ്റന്‍ ജനതയ്ക്ക്‌ സാധ്യമാകാത്ത ഈ ഒളിപ്‌ക്സ്‌ എങനെ ഇസ്രേയല്‍ കലക്കും എന്ന ചോദ്യം പലരും ചോദിച്ചു കഴിഞ്ഞുവത്രേ. എന്നാല്‍ ഇറ്റലിയിലെ രഹസ്യവിഭാഗം പുറത്ത്‌ പറഞ്ഞിരിക്കുന്നത്‌ ഭീകരമായ ഒരു ആക്രമണം തന്നെയായിരിക്കും ഇസ്രേയിലിന്റെ ഭാഗത്ത്‌ നിന്ന്‌ ഉണ്ടാവുകയെന്ന്‌ ഇവര്‍ സൂചിപ്പിക്കുന്നു. ചൈനയെ ഇസ്രേയല്‍ ആക്രമിക്കുകയോ? എന്ന ചോദ്യത്തിന്‌ അവരുടെ ഉത്തരം നമ്മെ ഭയപ്പെടുത്തന്നതാണ്‌.

ഇസ്രേയല്‍ ഒരിക്കലും ചൈനയെ ആക്രമിക്കുകയില്ല മറിച്ച്‌ "ഇറാനെ ആക്രമിക്കുക എന്ന ലക്ഷ്യമാണ്‌ ഇസ്രേയിലിനുള്ളത്‌ അതിന്‌ ഒരു നല്ല ദിവസം തന്നെ ഇസ്രേയല്‍ തെരഞ്ഞെടുക്കും അതായത്‌ ഒളിപ്‌ക്സിന്റെ തുടക്കത്തില്‍ തന്നെ ഇറാനെ ആക്രമിക്കുക എന്ന ലക്ഷ്യമാണ്‌ അവര്‍ നടപ്പിലാക്കുക. ഒരു വെടിയ്ക്ക്‌ രണ്ട്‌ പക്ഷി എന്ന "ബേസിക്‌ തിയറിയില്‍" വിശ്വസിക്കുന്ന അമേരിക്കയുടെ ഒറ്റ മിത്രമായ ഇസ്രേയലിന്‌ അമേരിക്കയുടെ പൂര്‍ണ്ണ സമ്മതത്തോടെ ആക്രമണം നടത്തും എന്നതാണ്‌ ഇവര്‍ പറയുന്നത്‌. (പഴയ യുഗോസ്ലാവിയയില്‍ ആക്രമിക്കുന്ന സമയത്ത്‌ ചൈനയ്ക്ക്‌ ഒരു കൊട്ടുകൊടുക്കുവാന്‍ അമേരിക്ക മറന്നില്ല , ചൈനീസ്‌ എംബസിയ്ക്ക്‌ നേരെ മിസൈലാക്രമണം നടത്തിയായിരുന്നു.ചൈനയോട്‌ അമേരിക്ക കണക്ക്‌ തീര്‍ത്തത്‌)
ഒളിപ്‌ക്സ്‌ മെഡല്‍ പട്ടികയില്‍ എന്നും ആധിപത്യം സ്ഥാപിച്ചിരുന്ന അമേരിക്കയ്ക്ക്‌ ഇക്കുറി ചൈനയുമായുള്ള മത്സരത്തില്‍ അത്` നഷ്ടപ്പെടും എന്ന സത്യം അറിയാവുന്നത്‌ കൊണ്ടും, ഒരു "ചുവന്നവന്‍" ഒളിപ്‌ക്സ്‌ ഭംഗിയായി അവതരിപ്പിച്ചാല്‍ അതിന്റെ ക്ഷീണം അമേരിക്കയ്ക്കാണന്ന സത്യമറിയാവുന്നതു കൊണ്ടും , ചൈനയില്‍ നടക്കുന്ന ഏറ്റവും വലിയ കായിക മാമാങ്കം തകര്‍ക്കുക മാത്രമല്ല അവരുടെ സാമ്പത്തിക അടിത്തറയില്‍ ഒരു വിള്ളല്‍ സൃഷ്ടിക്കുക എന്ന മാനദണ്ഡം നടപ്പിലാക്കുവാന്‍ ഏറ്റവും മികച്ച സമയമാണിത്‌ എന്ന തിരിച്ചറിവ്‌ അവരെ ഭ്രാന്തന്മാരക്കി മാറ്റിയിരിക്കുകയാണ്‌. ഇറാന്റെ പുതിയ മിസൈല്‍ പരീക്ഷണങള്‍ അവരെ വീണ്ടും ഭ്രാന്തന്മാരാക്കി മാറ്റുകയാണ്‌ ഇറാന്‍ ഒരു യുദ്ധത്തിന്‌ തയ്യാറായി കഴിഞ്ഞുവെന്നും അവിടുത്തെ മീഡിയകള്‍ വെളിപ്പെടുത്തിയ സ്ഥിതിയ്ക്ക്‌ ഇനിയെന്ത്‌ എന്ന ചോദ്യമാണ്‌ ഇറ്റലിയുടെ രഹസ്യവിഭാഗത്തിനുള്ളത്‌.

കരയുദ്ധം തുടങിയാലും, ആകാശയുദ്ധമായാലും, ഇസ്രേയലിന്‌ പിടിച്ചു നില്‍ക്കുക എന്നത്‌ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്‌ , എന്നാലും, ചൈനയില്‍ നടക്കുന്ന ഒളിപ്‌ക്സ്‌ തകര്‍ക്കുക എന്നത്‌ അമേരിക്കയുടെ വലിയ ആഗ്രഹമാണ്‌. ആ കാരണത്താല്‍ ഇസ്രേയലിനെ മുന്‍ നിര്‍ത്തി ഇറാനെ ആക്രമിക്കുവാന്‍ അമേരിക്ക ശ്രമിക്കും എന്നത്‌ തള്ളികളയുവാന്‍ കഴിയില്ല എന്നാണ്‌ ഇറ്റലിയിലെ രഹസ്യവിഭാഗം പറയുന്നത്‌.

ഇസ്രേയലിനും കണക്ക്‌ തീര്‍ക്കുവാന്‍ഒരു നല്ല സന്ദര്‍ഭം ലഭിച്ചിരിക്കുകയാണ്‌. ഇറാനെ ആക്രമിച്ചാല്‍ ഈ സന്ദര്‍ഭത്തില്‍ അമേരിക്കയുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കുമെന്ന്‌ അവര്‍ക്ക്‌ നന്നായി അറിയാം. പിന്നെ ഖത്തര്‍,കുവൈറ്റ്‌,ബഹറൈന്‍ എന്നീ രാജ്യങളെ ഇറാന്‍ ആക്രമികേണ്ടി വരും കാരണം അമേരിക്കയുടെ സൈനിക താവളം ഇവിടെ സ്ഥിതി ചെയ്യുന്ന കാരണത്താല്‍. അങനെ സംഭവിച്ചാല്‍ ഇറനെതിരെ ഗള്‍ഫ്‌ രാജ്യങള്‍ തിരിയും. ഈ മികച്ച സന്ദര്‍ഭം ഇസ്രേയല്‍ ഉപയോഗപ്പെടുത്തുമെന്നാണ്‌ ഇറ്റലി രഹസ്യവിഭാഗം വിലയിരുത്തുന്നത്‌.

(ക്രിക്കറ്റ്‌ ഫൈനല്‍ തുടങുവാന്‍ മണിക്കൂറുകള്‍ എണ്ണിയെടുക്കവേ അന്ന്‌ ഇറാക്കിനെ അമേരിക്ക ആക്രമിച്ചപ്പോള്‍ ലോകത്തിലെ എല്ലാ മധ്യമങളും യുദ്ധത്തിന്റെ പിറകെയായിരുന്നു. എന്തിന്‌ ലോകകപ്പ്‌ നേടിയ ആസ്ത്രേലിയപ്പോലും. ഇന്ത്യന്‍ പത്രങളില്‍ ക്രിക്കറ്റിന്‌ അന്ന്‌ വലിയ പ്രാധാന്യമൊന്നു ലഭിച്ചില്ല .ഒരു ലോകകപ്പ്‌ ക്രിക്കറ്റിന്‌ ലഭിച്ച ഏറ്റവും തണുത്ത പ്രതികരണമായിരുന്നു അന്ന്‌.)

Search