Tuesday, April 29, 2008

സനലും യുക്തിവാദവും

സനല്‍ ഇടമറുക്‌ ഒരു യുക്തിവാദിയാണന്ന കാര്യം അംഗീകരിക്കുവാന്‍ ബുദ്ധിമുട്ടുള്ള ഒരു വ്യക്തിയാണ്‌ ഞാന്‍. ഇവിടെ ഒരു ബ്ലോഗില്‍ അദ്ദേഹത്തെ ന്യായികരിച്ചും പ്രോല്‍സാഹിപ്പിച്ചു ഒരു പോസ്റ്റു കാണുവാനിടയായി. ആ ബ്ലോഗിനെക്കുറിച്ച് വ്യക്തമായി ഒരു അന്വേഷണം ഞാന്‍ നടത്തിയില്ല കാരണം ആ ബ്ലോഗ്‌ ഒരു കുരുട്ടു കമ്യൂണിസ്റ്റ്‌ അനുഭാവിയായ ഏതേ അദ്ധ്യാപകന്റെതാണന്ന്‌ മനസ്സിലായി.

സനല്‍ എന്ന ഒരു വ്യക്തിയും പിന്നെ ദുര്‍മന്ത്രവാദത്തിലൂടെ സനലിനെ വധിക്കുമെന്നു പറയുന്ന ഒരു ഭ്രാന്തനായ ഉത്തരേന്ത്യന്‍ മന്ത്രവാദിയും ചേര്‍ന്നു നടത്തിയ വിഡ്ഢികളുടെ ഒരു നാടകമായിരുന്നു കഴിഞ്ഞ ദിവസങളില്‍ അരങേറിയത്‌.
യുക്തിവാദം എന്നാല്‍ വിഡ്ഢികളുടെ വാദം എന്നാണ്‌ നാം മനസ്സിലാക്കുന്നത്‌. ലോകം മുഴുവനും പിണ്ഡംവെച്ചു കഴിഞ്ഞ ഈ യുക്തിവാദം കൊണ്ട്‌ മനുഷ്യമനുസ്സുകളെ പീഡിപ്പിക്കുക എന്ന തത്വമാണ്‌ ലോകത്തിലെ എല്ലാ യുക്തിവാദികളും നടത്തിയിരിക്കുന്നത്‌ . ഇന്ത്യയിലാവട്ടെ സവര്‍ണ്ണ ,അവര്‍ണ്ണ എന്നീരിതികള്‍ പരീക്ഷിച്ചായിരുന്നു യുക്തിവാദികള്‍ ഇവിടെ എഴുപതുകളില്‍ ചെറിയ ചലനങള്‍ സൃഷ്ടിക്കുവാന്‍ കഴിഞ്ഞിട്ടുള്ളത്‌.
യുക്തിവാദം സാമൂഹിക-സാമ്പത്തിക -രാഷ്ട്രിയ നിലപാടുകളില്‍ വളരെ പരജായമായിരുന്നു , എണ്‍പതുകളില്‍ സൌദിയുടെ സാമ്പത്തിക അടിത്തറ വളരെ വേഗത്തിലുള്ള സഞ്ചാരവും , സോവിയറ്റ്‌ യൂനിയന്റെ പരാജയവും യുക്തിവാദികളുടെ നിലപാടുകളില്‍ കരിനിഴല്‍ വിഴുത്തിതുടങി.
സനലിന്റെ സിദ്ധ്വാന്തങള്‍ നാട്ടിലെ കപടരാഷ്ടീയ നിലപാടുകളെക്കാള്‍ വളരെ വൃത്തിഹീനവും, ദയനീയവുമായിരുന്നു. അവര്‍ണ്ണനെ വശത്താക്കുവാന്‍ യുക്തിവാദികള്‍ എന്നും കഠിനപരിശ്രമങള്‍ നടത്തിയിരുന്നു പണ്ട്‌ സവര്‍ണ്ണര്‍ എന്നു പറയുന്നവര്‍ നടത്തിയ നെറിക്കെട്ട നിലപാടുകള്‍ ഒരു പരിധിവരെ യുക്തിവദികളെ പിന്നീട്` സഹായിച്ചു. അവര്‍ണ്ണന്‍ സ്വന്തം മതത്തെക്കുറിച്ചുള്ള അറിവിലായ്മയും ജീവിതകാഴ്ച്ക്പ്പാടുകളും അവരെ പിന്നോട്‌ കൊണ്ടുപോയി.
സാക്ഷല്‍ ശ്രീകൃഷ്ണഭഗവാന്‍ അവര്‍ണ്ണനായിരുന്നുവെന്ന സത്യം മനസ്സിലാക്കുവാന്‍ അവര്‍ണ്ണന്‌ കഴിഞ്ഞില്ല.
ഹൈന്ദവ സമൂഹത്തിന്റെ സൃഷ്ടികര്‍ത്തവായ "വ്യാസന്‍ " മുക്കുവാനണന്ന സത്യം സവര്‍ണ്ണനും മനസ്സിലായില്ല.

എല്ലാം ഉത്ഭവങളുടെയും ഭൂമിയായ ഭാരതത്തില്‍ ഇറക്കുമതിചെയ്യപ്പെട്ട കമ്മ്യൂണിസമെന്ന ഉഡായിപ്പിസം പട്ടിണിപാവങളെ ചൂഷണം ചെയ്യുതുകൊണ്ട്` മുന്നേറി.
വിഗ്രഹാരാധന അന്ധവിശ്വാസികളുടെ വിഡ്ഢിത്വമെന്നു പറഞ്ഞവര്‍ പാര്‍ട്ടിപ്രവര്‍ത്തക്കര്‍ക്കും നേതക്കന്‍മാര്‍ക്കും
നാടുനീളെ പ്രതിമയുണ്ടാക്കി അതില്‍ പുഷ്പാര്‍ച്ചന നടത്തി , മതമില്ലാത്ത പ്രാസ്ഥാനമെന്ന്‌ പാടിനടക്കുന്ന ഈ ഉഡയിപ്പുകള്‍ ജാതിനേക്കി മന്ത്രിസ്ഥാനം നല്‍കി, ദേവസ്വം ബോര്‍ഡില്‍ പ്രസിഡെന്റും സെക്രിട്ടറിയും മറ്റുമായി മാറി മാറി ഹൈന്ദവ സമൂഹത്തെ ചൂഷണം ചെയ്യുതു. സ്വന്തം രാജ്യത്തെ ഒറ്റികൊടുക്കുന്ന മതമൌലികവാദികളുമായി കൂട്ടുകൂടി മന്ത്രിസ്ഥാനം പങ്കിട്ടു. മതമില്ലാത്തവര്‍ എന്ന ഈ ഉഡായിപ്പുകള്‍ മതമുള്ളവരുടെ ബോര്‍ഡില്‍കയറി ഖജനാവില്‍ കൈയിട്ടുവാരി., രാഹുകാലം നോക്കി സത്യപ്രതിജ്ഞ നടത്തി.
സ്വന്തം മക്കളെ ജാതിയും ജാതകവും നോക്കിത്തനെ വിവാഹം നടത്തികൊടുത്തു , ഭക്തിഗാനങളെ വിഡ്ഢികളുടെ അട്ടഹാസമെന്നു പറഞ്ഞുനടന്നവര്‍ മ്യൂസിക്ക്‌ തെറാപ്പി നടത്തി ജീവന്‍ നിലനിര്‍ത്തി. പഴയ സോവിയേറ്റ്‌ യൂനിയനിലെ നേതക്കന്മാര്‍ രാഷ്ട്രീകാലം കഴിഞ്ഞപ്പോള്‍ ഞങള്‍ കൃസ്ത്യാനികളാണന്ന സത്യം ലോകത്തോട്‌ വിളിച്ചുപറഞ്ഞു, കേരള നിയമസഭയില്‍ രഹസ്യമായി പൂജനടത്തി, എകെജിയുടെയും,കേളപ്പജിയുടെയും പ്രതിമയില്‍ പൂമാല ചാര്‍ത്തി ,അഞ്ച്‌നേരവും നിസ്ക്കരിക്കുന്നവനെ പിടിച്ച്‌ പോളിറ്റ്‌-ബ്യൂറേ അംഗമാക്കി, സഖാവിന്റെ കൂടെ "നായര്‍" എന്ന പ്രയോഗവും ചാര്‍ത്തി , പകല്‍ പരിപ്പുവടയും രാത്രി അമ്പലത്തിലെ പ്രസാദവും നാല്‌ നേരവും നക്കി തുടച്ച്‌ അയോദ്ധ്യ പൊളിച്ച്‌മാറ്റി കപ്പ നടുവാന്‍ ആഹ്വാനം ചെയ്യുതു. അങനെ യുക്തിവാദത്തെ അവസരവാദമാക്കി.
കമ്മ്യൂണിസ്റ്റ്‌ വേദാളങളുടെ കഥകള്‍ കേരളത്തിലെ അദ്ധ്യാപകര്‍ എന്ന ചില വരട്ടുതത്വവാദികള്‍ ബ്ലോഗുകളില്‍ എഴുതിപിടിപ്പിച്ചു, ഭാരതസംസ്ക്കാരത്തെ വെല്ലുവിളിച്ചു, നട്ടലില്ലാത്ത ഈ വരട്ടുത്വതവാദം "ഹാലിയുടെ വാല്‍നക്ഷത്രം" എന്നപ്പോലെ ഇവിടെ തലപ്പൊക്കി, എന്നിട്ടും ഉണരാത്ത ഒരു സമുഹമായി നാം അധഃപതിച്ചു..

പണമുണ്ടക്കുവാന്‍ ഇതിലും മികച്ച മറ്റൊരു വഴി സനല്‍ ഇടമറുകിന്‌ നാം പറഞ്ഞുകൊടുക്കണം

Friday, April 25, 2008

കമ്മ്യൂണിസം അഥവാ ഉഡായിപ്പിസം

ഒരു ഇടതുപക്ഷ അനുഭാവിയോട്‌ ഉപദേശം ചോദിക്കുക , അതിന്‌ ശേഷം വിപരീതമായി പ്രവര്‍ത്തിക്കുക തീര്‍ച്ചയായും നിങളൊരു ബുദ്ധിമാനാവും .
ഷാവേസ്‌ എന്തുപറയുന്നു എന്നതല്ല നമ്മുടെ മുഖ്യവിഷയം അദ്ദേഹത്തിന്റെ പുതിയ കണ്ടുപിടിത്തങള്‍ ഒരു പക്ഷേ ലോകത്തിലെ എല്ലാ വരട്ടുതത്വചിന്താഗതിക്കാരെയും ചിന്താവിഷ്ടരാക്കിയും ആശയകുഴപ്പത്തിലാക്കിയുമാണ്‌ ഷാവേസ്‌ "വാ " തുറക്കാറുള്ളത്‌. വിഡ്ഢിത്വം വിളിച്ചുകൂവിയാല്‍ സൌത്ത്‌ അമേരിക്കയിലെ പട്ടിണിമാറുമെന്ന പുതിയ കണ്ടുപിടിത്തമാണ്‌ ഷാവേസ്‌ നടത്തിയിരിക്കുന്നത്‌.
ഷാവേസിനെ എന്തിന്‌ കുറ്റം പറയണം, നമ്മുടെ നാട്ടിലെ ഇടതന്മാരും ഈ കാര്യത്തില്‍ ഒട്ടും മോശമല്ല എന്നെ പഠിപ്പിച്ച ഇടതുപക്ഷ അനുഭാവികളായ അദ്ധ്യാപകരുടെ കണ്ടുപിടിത്തമായിരുന്നു, യൂറിക്ക എന്ന ബാലമാസിക വായിച്ചാല്‍ കൂട്ടികള്‍ക്കും അടിസ്ഥാന വിവരമുണ്ടാവുമെന്നത്‌. എന്തിന്‌ നാലാം ക്ലാസിലെ കൂട്ടികളെ "ദാസ്‌ കാപ്പിറ്റലിസം" വരെ പഠിപ്പിക്കാന്‍ അവര്‍ തയ്യാറായിരുന്നു. എന്നിട്ടോ യൂറിക്ക വായിച്ചവന്‍ ഇന്ന്‌ വ്യാജചാരയം വില്‍പന നടത്തുകയാണ്‌. തെമ്മാടിത്തരം പഠിക്കാന്‍ ഇടതുപക്ഷക്കാരുടെ സ്റ്റഡിക്ലാസിന്‌ അറ്റെന്‍ഡ്` ചെയ്യുക എന്ന മതോറിന്റെ അഭിപ്രായം എത്ര ശരി. (സെനറ്റ്‌ ജോസഫ്‌ മതോര്‍. അമേരിക്കന്‍ സെനറ്റിലെ ഇടതുപക്ഷ വിരോദ്ധി ).

വാര്‍ധക്യമല്ല നിരീക്ഷണമാണ്‌ ഒരു മനുഷ്യനെ ബുദ്ധിയുള്ളവനാക്കുന്നത്‌. ഇവിടെ ഞാന്‍ സൂചിപ്പിച്ചത്‌ നമ്മുടെ അച്ചുമാമനെക്കുറിച്ചാണ്‌. ടിബറ്റിലെ പ്രശ്നത്തില്‍ ചൈനയുടെ പക്ഷം ചേര്‍ന്നു തിരുവനന്തപുരത്ത്‌ പത്ര സമ്മേളനത്തില്‍ വായില്‍ തോന്നിയതല്ലാം വിളിച്ചു പറയുകയും ചൈനയാണ്‌ കമ്മ്യൂണിസ്റ്റ് ഉഡായിപ്പുകളുടെ സ്വര്‍ഗ്ഗരാജ്യമെന്ന ചിന്തയുംകൂടിയപ്പോള്‍ അച്ചുമാമന്‍ മതിമറന്നു, ദലൈലാമ അമേരിക്കയുടെ ചാരനാണന്ന കണ്ടുപിടിത്തമായിരുന്നു അച്ചുമാമന്റേത്‌ .ഈ ഇടതുപക്ഷ ഉഡായിപ്പുകള്‍ താങി നിര്‍ത്തുന്ന കേന്ദ്രസര്‍ക്കാരിന്റെ പ്രധാന മന്ത്രിയായ മന്‍മോഹന്‍ സിങ്‌ അരുണാചല്‍ പ്രദേശില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ ചൈനയുടെ അംഗീകാരം വാങണമെന്ന ചൈനയുടെ നിലപ്പാടിനെ രണ്ട്‌ കൈനീട്ടി സ്വാഗതം ചെയ്യ്‌തവരാണ്‌ നമ്മുടെ ഇടതുപക്ഷ ഉഡായിപ്പുകള്‍.
ലോകത്തിലെ ഏറ്റവും അവികസിത സ്ഥലം കേരള മുഖ്യമന്ത്രിയുടെ തൊപ്പിക്കു കിഴിലാണന്ന സത്യം നാം മനസ്സിലാക്കിയിരിക്കുന്നു.

കേരളത്തിലെ ഇടതുപക്ഷത്തിന്റെ പ്രകടനപത്രികയില്‍ പറഞ്ഞിട്ടുള്ള ക്രമമായ ഭരണം എന്നാല്‍ ആക്രമണഭരണമെന്നും, സുസ്ഥിരവികസനം എന്നല്‍ അസ്ഥിരവികസനമെന്നും ,ശാക്തീകരണമെന്നാല്‍ ശക്തിക്ഷയിപ്പിക്കലെന്നും , പൊതു-സ്വകാര്യ താല്പര്യമെന്നാല്‍ പൊതുവായതെല്ലാം സ്വകാര്യതാല്പര്യത്തിന്‌ വേണ്ടി ഉപയോഗിക്കുക എന്നും ആണ്‌ അര്‍ത്ഥം.
തലശ്ശേരിയില്‍ പണ്ടൊരു സഖാവുണ്ടായിരുന്നുവത്രേ. വര്‍ഗീയ കലാപത്തില്‍ മുസ്ലീംപള്ളി കാത്തുസൂക്ഷിക്കുവാന്‍ പാര്‍ട്ടി നിയോഗിച്ച കണാരന്‍ എന്ന സഖാവ്‌ .അദ്ദേഹം സെക്കുലറിസത്തിന്‌ വേണ്ടി രക്തസാക്ഷിയായി. സിപിഐ(എം) നാദാപുരത്തും മറ്റൊരു വ്യക്തി നിയോഗിച്ചിടുണ്ട്‌ പക്ഷേ പള്ളി സംരക്ഷിക്കാനല്ല ന്യൂനപക്ഷത്തെ ആക്രമിച്ചു കീഴ്പ്പെടുത്താന്‍, ഇദ്ദേഹം വനംവകുപ്പാണേ . പിന്നെ 79 രാജ്യങളില്‍ സന്ദര്‍ശനം നടത്തി ഇസ്ലാമിക തീവ്രവാദത്തിന്റെ ശരിയായ വശം മനസ്സിലാക്കിയ വ്യക്തിയാണ്‌ അത്‌ കാരാണം ഇപ്പോള്‍ നാദാപുരത്ത്‌ ന്യൂനപക്ഷത്തിന്റെ സമധാനം നഷ്ടപ്പെട്ടിരിക്കുകയാണ്‌.
അഞ്ചരക്കണ്ടിയിലെ പുഴയുടെ തീരത്ത്‌ ഇഎംഎസ്‌ എഴുതിതീര്‍ത്ത വിഡ്ഢിത്വം മലയാളികള്‍ ഇന്നും ഹൃദയത്തില്‍ സൂക്ഷിക്കുപ്പോള്‍ നമ്മുടെ പിറന്നമണ്ണിനോടുള്ള ആ കടപ്പാട്‌ എത്ര വര്‍ണ്ണിച്ചാലും മതിവരില്ല.
ഈ കേരളം ഫാരിസും അച്ചനുമാരും വിലയ്ക്ക്‌ വാങിയില്ലെങ്കില്‍ അടുത്ത ഇലക്ഷനില്‍ നമ്മള്‍ക്ക്‌ വല്ല കള്ളന്മാരേയോ, പെണ്‍ഭാണിവക്കാരെയോ ഏല്‍പ്പിക്കാം

Tuesday, April 22, 2008

മരണത്തിന്റെ ദല്ലാളുകള്‍

പ്രവാസ ജീവിതത്തിന്റെ സമ്പാദ്യം കുറഞ്ഞപക്ഷം ഒരോ മലയാളിയും ആശുപത്രികളില്‍ ചിലവാക്കുന്നു. ഇന്ന് കേരളത്തില്‍ മിന്‍സും, കിംസും എന്നീ പലപേരുകളിലായി മലയാളികളുടെ ജീവന്‍ വിലപറഞ്ഞിരിക്കുകയാണ്‌.
പ്രവാസ ജീവിതത്തിലും വില്ലന്മാര്‍ ഒത്തിരിയാണ്‌ ഇവിടെ "പോളിക്ലിനിക്ക്‌ "എന്ന മലയാളികളുടെ തന്നെ ചങ്കറുപ്പന്‍ സ്ഥാപനങള്‍ കുടികൊള്ളുന്നു.
ചെറിയ തലവേദനയുമായി വരുന്നവരെ ,രക്തം,കഫം,മലം,മൂത്രം എന്നിവ മുതല്‍ PGD (pre-implementation genetic diagnosis )വരെ നടത്തി കോടികള്‍ കൊയ്യുന്ന ഡോക്ടര്‍മാരും ഹോസ്പിറ്റല്‍ ബിനാമികളേയും നാം ഈ ഗള്‍ഫ്‌ രാജ്യങളില്‍ കണ്ടുവരുന്നു.

ഇവിടെ (സൌദി ) അടുത്തക്കാലത്ത്‌ ചിക്കന്‍ ബോക്സ് പിടിയിലായ ഒരു പാക്കിസ്ഥാന്‍ രോഗിയെ ചികിത്സിച്ച ഡോ: ജയകൃഷ്ണന്‍ (യഥാര്‍ത്ഥ പേരല്ല) പലമരുന്നുകളും കുറിച്ചുനല്‍കുകയും രക്തം പരിശോധിക്കുവാന്‍ ആവിശ്യപ്പെടുകയും ചെയ്യുതു. കൂടാതെ ചിക്കന്‍ ബോക്സ്‌ വന്നാല്‍ ശരീര ചൊറിച്ചില്‍ ഒഴുവാക്കുവാന്‍ Artiz എന്ന അലര്‍ജിയുടെ ഗുളികയും നല്‍കി. ബില്ല്‌ 100-റിയാല്‍ .
Artiz എന്ന ഗുളിക ചിക്കന്‍ബോക്സിന്‌ നല്‍ക്കുമോ എന്ന എന്റെ സംശയം അവസാനിക്കുന്നില്ല . മരുന്നു കമ്പനിയുടെ നിര്‍ദ്ദേശപ്രകാരം വിറ്റൊഴിക്കുന്ന മരുന്നുകള്‍ പാവം പാക്കിസ്ഥാനികളും, മലയാളികളും ഇവിടെ തിന്നു തീര്‍ക്കുന്നും അഥവാ തീറ്റിക്കുന്നു.
നമ്മുടെ കേരളിയനായ ഈ ജയകൃഷ്ണന്‍മാര്‍ ഗള്‍ഫില്‍ നടത്തുന്ന ക്രൂര വിനോദം അവസാനിപ്പിക്കുവാന്‍ നമ്മള്‍ക്ക്‌ സാധ്യമല്ലേ?
ഇത്രയും ക്രൂരത കാണിക്കുവാന്‍ ഇവര്‍ക്കു എങനെ കഴിയുന്നു?
പാവം ജനങളുടെ ജീവന്‍ ,മരുന്നു കമ്പനികള്‍ക്ക്‌ വേണ്ടി ഇവിടെ വിലപറയുമ്പോള്‍ നമ്മളുടെ മൌനം മറ്റൊരു ക്രൂരതയല്ലേ ? നാം നരിയും നരനുമാവേണ്ടത്‌ ഇവിടെ. ഇവരുടെ തട്ടകത്തിലല്ലേ..
ജയകൃഷ്ണാ .... അരുതേ....

Monday, April 21, 2008

സംഘപരിവാര്‍ സ്തുതി.

ചിന്ത വാരികയില്‍ ജി.വി.കുമാറിന്റെ "മാതൃഭൂമിയുടെ സംഘപരിവാര്‍ സ്തുതി" എന്ന ലേഖനം സത്യത്തിന്റെ മുഖമൂടി വലിച്ചുകീറുന്ന ഒരു തരം നേരും നെറിയുമില്ലാത്ത തെമ്മാടികളുടെ കൂലിഴെയുത്തുകാരനെപ്പോലെ "കുമാര്‍ " എഴുത്തിതള്ളിവിടുന്നു .
ചില കാര്യങളില്‍ താങള്‍ വിവരകേടിലെടുത്ത റിക്കാര്‍ഡുകള്‍ മാറ്റാര്‍ക്കും മറികടക്കുവാന്‍ കഴിയില്ല എന്നും, ഇവിടെ വീണ്ടും കുമാര്‍ തെളിയിക്കുന്നു.
കുമാറിന്റെ കണ്ടുപിഠിത്തങള്‍ : കേരളത്തിലെ സംഘപരിവാര്‍ കൊലയാളികളുടെ അഴിഞ്ഞാട്ടം അരങേറുന്നത്‌ കണ്ണുരില്‍ മാത്രമല്ലല്ലോ ?
കാസര്‍കോട്‌ മുതല്‍ പാറശാലവരെ എത്രയത്ര നരമേധങളാണ്‌ ഈ കൊലയാളിസംഘങള്‍ നടത്തിയിട്ടുള്ളത്` ?
കുമാറിനോടുള്ള ചോദ്യങള്‍:- തിരുവനന്തപുരത്ത്‌ "ഗോപിക " എന്ന പെണ്‍ക്കുട്ടിയുടെ കാല്‍ മുറിച്ച്‌ മാറ്റിയത്‌ സംഘപരിവാറായിരുന്നോ?
കേരളത്തിലെ ഏറ്റവും ഭീകരമായ കൊല നടത്തിയിട്ടുള്ളത്‌ സിപിഐ (എം) ആണന്ന കാര്യം എല്ലാവര്‍ക്കും മറിയാവുന്നതല്ലേ.
തലശ്ശേരിയില്‍ എന്‍ഡിഫിന്റെ പ്രവര്‍ത്തകനായ ഫസലിനെ അതിക്രൂരമായി കൊലപ്പെടുത്തിയതും നിങളായിരുന്നല്ലോ.
ബേപ്പൂരില്‍ മനോജ്‌ എന്ന യുവാവിനെ വെട്ടി നുറിക്കിയത്‌, കുമാര്‍ പറയുന്ന സമധാനത്തിന്റെ ഈ സിപിഐ (എം) എന്ന പാവം മനുഷ്യരായിരുന്നില്ലേ? (വെറും പാവമല്ല മാന്‍പേടയെപ്പോലെ പാവമായ)
വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ട്‌ ജയകൃഷ്ണന്‍ എന്ന അദ്യാപകനെ വെട്ടികൊന്നതും ഈ മാന്‍പേടകളായിരുന്നില്ലേ.
ജമാത്തെ ഇസ്ലാമിയുടെ വോട്ട്‌ വാങി കേരളത്തിലെ വര്‍ഗീയ ധ്രൂവികരണം നടത്തിയ ഈ മാന്‍പേടകള്‍ എന്‍ഡിഫിനെ കൂട്ടുപിടിച്ച്‌ ഹിന്ദുഐക്യവേദിയുടെ പ്രവര്‍ത്തകനയായ അശ്വിന്‍കുമാറിനെ ഇരിട്ടിയില്‍വെച്ച്‌ കൊലപ്പെടുത്തിയതും ചേകന്നൂര്‍ മൌലവിയുടെ ഘാതകരെ സംരക്ഷിക്കുന്ന വിധം പ്രസ്ഥാവനയിറക്കിയതും "കുമാറിന്റെ സിപിഐ (എം) എന്ന ഈ മാന്‍പേടകളല്ലേ.
തനിയെ കാറോടിച്ചുപോകുന്ന സീതാറാം യെച്ചുരിയെയും ഒരു സുരാക്ഷ സംവിധാനവുമില്ലാതെ നടന്നുപോകുന്ന പ്രകാശ്‌കാരാട്ടിനെയുമൊക്കെ ഡല്‍ഹിയില്‍ കാണുറുണ്ട്‌. സംഘപരിവാറിന്റെ ശക്തമായ തട്ടകമായ തലസ്ഥാന നഗരിയില്‍ സ്വസ്‌തമായി കഴിഞ്ഞുകൂടണമെങ്കില്‍ തലശ്ശേരിയില്‍ സമധാനം പുലരണമെന്ന്‌ അവര്‍ക്ക്‌ മനസ്സിലായിരിക്കണം (കടപ്പാട്‌ . വിയെസ്)
കേരളത്തിലെ കാര്യങള്‍ എന്തിനാണ്‌ ഉത്തരേന്ത്യയില്‍ അവതരിപ്പിച്ച്‌ വലിയ ഒരു ഭൂമികുലുക്കമുണ്ടാകുന്നത്‌ എന്ന ഒരു സാധരണ ഇടുതുപക്ഷക്കാരന്റെ ചോദ്യത്തിനുള്ള മറുപടി:
ചൈനയ്ക്ക്‌ വേണ്ടി ഇവിടെ കിടന്ന്‌ ജയ്‌ വിളിക്കാമെങ്കില്‍, പാര്‍ട്ടിസമ്മേളനത്തില്‍ വിയറ്റ്നാം, കൊറിയ, വെനിസ്വോല എന്നീ രാജ്യങളെ ജനങളെപ്പറ്റി ഇവിടെ പ്രസംഗിക്കാമെങ്കില്‍, നിയമസഭയില്‍ പോളണ്ടിന്‌ വേണ്ടി ജയ്‌ വിളിക്കാമെങ്കില്‍, സദ്ദാംഹുസൈനുവേണ്ടി കേരളത്തില്‍ ഹര്‍ത്താല്‍ നടത്താമെങ്കില്‍ പിന്നെ തലശ്ശേരിയിലെ പ്രശ്നം ഡെല്‍ഹിയില്‍ അവതരിപ്പിക്കുന്നതില്‍ എന്താണ്‌ തെറ്റ് സഖാകളെ..

സംഘപരിവാര്‍ തീരുമാനിച്ചാല്‍ ഇവിടെ എന്തു നടക്കും, ഈ സത്യം മനസ്സിലാക്കുവാന്‍ ഇടതുപക്ഷം ശ്രമിക്കുക. (ഇത്‌ ഭീഷണിയല്ല ഞാനൊരു സത്യം പറഞ്ഞു എന്നുമാത്രം)

Thursday, April 17, 2008

സമദൂര സിദ്ധ്വാന്തം

മലയാളികളുടെ വര്‍ഗീയമായ അഥവാ ജാതീയമായ ചിന്തയില്‍ എല്ലാം നഷ്ടപ്പെട്ട ഒരു സമൂഹത്തിന്റെ അല്ലെങ്കില്‍ ഒരു സംസ്ക്കാരത്തിന്റെ വളര്‍ച്ചക്കായി പ്രവര്‍ത്തികേണ്ട കേരളത്തിലെ രണ്ട്‌ ജാതിയ സംഘടനയായ എന്‍ .എസ്‌ .എസും , എസ്‌.എന്‍. ഡി.പിയും തികഞ്ഞ ജാതി സ്പിരിറ്റും സങ്കീര്‍ണ്ണമായ രാഷ്ട്രീയ ഇടപ്പെടലുകളും ദൃഢധാരണയിലായ്മയും കൊണ്ട്‌ വര്‍ഷങളായി ന്യൂനപക്ഷം കൈയടക്കി വെച്ചിരിക്കുന്ന വിദ്യാഭ്യാസ വകുപ്പുകള്‍ , ഒരിക്കല്‍പ്പോലും ഭൂരിപക്ഷമെന്ന ഈ പമ്പര വിഡ്ഢികളായ നാരായണപ്പണിക്കരുടെയോ നടേശന്റെയോ കൈയില്‍ വന്നിട്ടില്ല എന്നതാണ്‌ ഇവരുടെ പ്രസ്ഥാനത്തിന്റെയും ശാഖകളുടെയും മഹനീയത .

കോണ്‍ഗ്രസ്സ്‌ അധികാരത്തില്‍ വന്നാല്‍ മുസ്ലിം ലീഗ്‌ കൈകാര്യം ചെയ്യുന്ന വിദ്യാഭ്യാസ വകുപ്പുകള്‍, ഇടതുപക്ഷം വന്നാല്‍ വല്ല ക്രൈസ്തവരുടെയോ കൈവശമായിരിക്കും
ഇങനെ മാറി മാറി കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ ന്യൂനപക്ഷങള്‍ വിലയ്ക്ക്‌ വാങിയപ്പോള്‍ അതിന്റെ എച്ചില്‍കഷ്‌ണത്തിനായി അവരുടെ കാല്‍ചുവട്ടില്‍ കിടന്ന്‌ രാമനാരയണ ചെല്ലുവാന്‍ പണിക്കരും, നടേശനും മത്സരിക്കുകയായിരുന്നു.
സ്വന്തം വര്‍ഗ്ഗത്തെ ഒറ്റികൊടുത്തും , സ്വന്തം മതത്തെ നിര്‍വീര്യമാക്കിയും ഈ രണ്ട്‌ സംഘടനകളുടെയും പ്രവര്‍ത്തനങള്‍ കേരളത്തിലെ ഹൈന്ദവ സമൂഹത്തിന്‌ തികഞ്ഞ അപമാനം തന്നെ .
ഇടതുപക്ഷം മദ്യവും പണവും നല്‍കി അവര്‍ണ്ണനെ പാര്‍ട്ടിയ്ക്ക്‌ വേണ്ടി കല്ലെറിയുവാനും, തല്ലുവാനും , കൂവാനും , ഉപയോഗപ്പെടുത്തി (ഇത്‌ പാര്‍ട്ടി തന്നെ അംഗീകരിച്ചിടുണ്ട്‌ .കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിന്‌ "കള്ളിന്റെ വീര്യം " പുറത്ത്‌ കാണിക്കുവാനുള്ള സ്ഥലമല്ല പാര്‍ട്ടി സമ്മേളന വേദിയെന്ന്‌ പിണറായി പറയുകയുണ്ടായി. ഇതിന്റെ അര്‍ത്ഥം പാര്‍ട്ടി പ്രവര്‍ത്തകര്‍ സമ്മേളനത്തിനുപ്പോലും മദ്യത്തിന്റെ ലഹരിയിലായിരിക്കുമെന്നാണ്‌)
ഈ ഇടതുപക്ഷത്തിന്‌ വേണ്ടിയാണ്‌ നടേശനും കൂട്ടരും പിന്നെ ചില അബ്‌കാരികളും ചേര്‍ന്ന്‌ ഇടതുപക്ഷത്തിന്‌ (കഴിഞ്ഞ തെരഞ്ഞെടുപ്പില്‍) വോട്ട്‌ ചെയ്യുവാന്‍ അണികള്‍ക്ക്‌ ആഹ്വാനം നല്‍കിയത്‌.
പിന്നെ നാരായണപ്പണിക്കരാവട്ടെ തികഞ്ഞ സെക്കുലറിസ സ്വഭാവം നിലനിര്‍ത്തുന്ന വ്യക്തിയും. ഇദ്ദേഹം ഇപ്പോള്‍ ക്രൈസ്തവരുടെ കൂടെയാണ്‌ "സദ്യയുണ്ണുന്നത്‌ " . അവസാനം പാതിരിമാര്‍ NSS എന്ന പേര്‌ CSS എന്നാക്കും.അങനെ പാതിരിമാരുടെ കൂടെയുള്ള സദ്യയുടെ അനുഭൂതിയില്‍ കേരളത്തിലെ എല്ലാം NSS കോളേജുകളും സെന്റ്‌. അല്ലെങ്കില്‍ മാര്‍ത്തോമ എന്ന പേരിലാക്കും. അങനെ NSS ചരിത്രത്തില്‍ മറയും (എന്തുകൊണ്ടും നല്ല സമദൂര
സിദ്ധ്വാന്തം .)
കാശു നല്‍ക്കുകയാണങ്കില്‍ മ്‌അദനിയുടെ കൂടെമാത്രമല്ല ലാദന്റെ കൂടെയും കച്ചവടത്തിന്‌ NSS തയ്യാര്‍.
ഈ രണ്ടു സമുദായ സംഘടനങളും ഹൈന്ദ സമൂഹത്തിന്റെ ശത്രുകള്‍

Tuesday, April 15, 2008

അണ്ണന്‍തമ്പി,


വിലക്കയറ്റം തടയുവാന്‍ അണ്ണന്‌ കഴിയണില്ല, ഇന്ത്യയിലെ ജനങള്‍ പട്ടിണികിടന്നാലും ഇനി രക്തസാക്ഷിയായലും ചെങ്കൊടിയുമായി നടക്കുന്ന തമ്പി (പ്രകാശ്‌ കാരാട്ട്‌) , അണ്ണന്റെ (മന്‍മോഹന്‍ സിങ്‌ ) പിന്തുണ പിന്‍വലിക്കില്ല

"അണ്ണനാരാ മോന്‍ " കോണ്‍ഗ്രസില്‍ സോണിയാമ്മ പറയുന്നതു മുഴുവനും അണ്ണന്‍ നടപ്പാക്കില്ല, കാരണം മാദാമ്മയെ വിശ്വസിക്കുവാന്‍ പറ്റുമോ എന്ന ഒരു ചെറിയ സംശയമുണ്ട്‌. പിന്നെ കൂടെയുള്ള തമ്പി അവനെ ഒട്ടും വിശ്വാസമില്ല അവന്‍ ആണവക്കരാറിന്റെ പേരില്‍ ഒരു പാട്‌ വെള്ളം മോന്തിച്ചിടുണ്ട്‌ .
എന്തായാലും തമ്പിയും അണ്ണനും നല്ല സ്നേഹത്തിലാണ്‌ , അണ്ണനെ ചുമ്മാ ഒന്നു വിരട്ടും അത്‌ തമ്പിയുടെ ഒരു ഹോബി..
അടുത്ത ഇലക്ഷനില്‍ സീറ്റിന്റെ എണ്ണം കുറച്ചു കൂട്ടണം അതാണ്‌ തമ്പിയുടെ ആഗ്രഹം, (പിന്നെ ഇപ്പോള്‍ നേപ്പാളില്‍ ഇലക്ഷനില്‍ മാവോയ്‌സ്റ്റുകള്‍ മുന്നിട്ട്‌ നിലക്കണന്ന ഒരു ന്യൂസ്‌ തമ്പിയുടെ ചെവിയില്‍ ആരോ പറഞ്ഞിടുണ്ടു, )
തമ്പി ഇന്ത്യയിലാണങ്കിലും "കൂറ്‌ ചൈനയിലാണ്‌ അവിടെ എന്താ സുഖം ... പാലും തേനും ഒഴുക്കുകയല്ലേ . ചിലപ്പോള്‍ ടിബറ്റന്‍ രക്തവും ഒഴുക്കാറുണ്ട്‌ ,
ചൈനയിലെ ഒളിപിക്സ്‌ ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെ വിജയമായി തമ്പി പാടി നടക്കും വായില്‍ വരുന്നത്‌ കോതയ്ക്ക്‌ പാട്ട്‌ ഇതാണ്‌ തമ്പിയുടെ പ്രസ്ഥാനത്തിന്റെ പ്രകടന പത്രിക . ചൈനയില്‍ നിന്ന്‌ ഒളിപിക്സ്‌ ദീപ ശിഖ ബംഗാളില്‍കൂടി കേരളത്തിലെ എ.കെ.ജി. മന്ദിരത്തിന്റെ മുന്‍വശത്തുകൂടി ത്രിപുരയിലെത്തും അവിടെ നിന്ന് ദീപശിഖ അണ്ണന്‍ ഏറ്റുവാങും പിന്നീട്‌ വിദര്‍ഭയിലും , അനന്തപൂരിലും കറങിയടിച്ച്‌ സേണിയാമ്മയുടെ കാലിന്‍ ചുവട്ടില്‍വെച്ചുകൊണ്ട്‌ പറയും ജയ്‌ സോണിയാജി, ജയ്‌ ബുഷ്‌ജി , ജയ്‌ ഞാന്‍ജി.
ഇത്‌ കണ്ട്‌ യൂത്തന്മാര്‍ രാഹുലിന്‌ ജയ്‌ വിളിയ്ക്കും രാഹുല്‍ ഈ ജയ്‌ വിളിയില്‍ സന്തോഷത്തില്‍ വല്ല MP -യുടെ മകളുടെ കൂടെ നൈറ്റ്‌ ക്ലബില്‍ ഉല്ലസിക്കും (കടപ്പാട്‌ ഇന്ത്യാ ടുഡേ) അങനെ ഭാരതം ഈ നുറ്റാണ്ടിലെ എറ്റവും വലിയ സാമ്പത്തിക ശക്തിയാവും
ഈ കാഴ്ചയില്‍ ജയ്‌ അണ്ണന്‍ , ജയ്‌ തമ്പി എന്ന്‌ പാടികൊണ്ട്‌ പെതുജനം കൈയടിക്കും...
ലാല്‍സലാം ഭാരതിയരെ

Sunday, April 13, 2008

മലബാര്‍ കലാപവും ചരിത്രവും

"കലാപം " എന്നാല്‍ മതത്തിന്റെ സൃഷ്ടി , എന്നത്‌ ഭൂതകാലമല്ല മറിച്ച്‌ വര്‍ത്തമാനത്തില്‍കൂടി സഞ്ചരിച്ച്‌ ഭാവിയിലേയ്ക്ക്‌ കടക്കുന്ന ഒരു പ്രത്യായശാസ്ത്രത്തിന്റെ (മതങളുടെ) കപട മുഖമൂടിയാണ്.
കേരളത്തിലെ കലാപത്തിന്റെ തുടക്കം 1921-ല്‍ മലപ്പുറത്തായിരുന്നു . പിന്നീട്‌ ഈ കലപാത്തെ സ്വാതന്ത്ര്യ സമരമായി ചരിത്രപണ്ഡിതന്മാര്‍ പുസ്തകങളുടെ താളുകളില്‍ എഴുതിചേര്‍ത്തു.
ഈ കലാപത്തിന്റെ ഇരകളുടെ തലമുറക്കാര്‍ ഇന്നും കോഴിക്കോട്‌ ജീവിക്കുന്നു എന്നത്‌ നമ്മുടെ ചരിത്രത്തെ ചോദ്യം ചെയ്യുന്നു.

ഏറ്റവും വലിയ ഉത്മൂലനം (മതമാറ്റം) മലപ്പുറത്തെ താനൂരില്‍ നടന്നിട്ടും അതിനെ ബ്രിട്ടീഷ്‌ സമ്രാജ്യത്തിനെതിരെ നടന്ന സമരമായി ചിത്രീകരിക്കുവാന്‍ നമ്മുടെ ചരിത്രപണ്ഡിതന്മാര്‍ക്ക്‌ ഒരു ലജ്ജയുമില്ലായിരുന്നു.
ഈ കലാപം ഈ കാലഘടത്തിലായിരുന്നുവെങ്കില്‍ ആ കുറ്റം RSS-ന്റെ തലയില്‍ ചാര്‍ത്തി ന്യൂനപക്ഷത്തിന്റെയും ഇടതുപക്ഷത്തിന്റെയും വോട്ടു വാങി പോക്കറ്റിലാക്കി ,കോണ്‍ഗ്രസിന്‌ അധികാരത്തില്‍ കയറാമായിരുന്നു. കാലത്തിന്റെ വേദനയാണ്‌ മലബാര്‍ കലാപം .

മാറാടിലെ പുനരധിവാസത്തിനായി മുറവിളികൂട്ടിയവര്‍ ചരിത്രത്തെ മറന്നു
അവര്‍ സെക്കുലറിസത്തിന്റെ അഥവാ ന്യൂനപക്ഷത്തിന്റെ ഒരു കഷണം അപ്പത്തിനായി ചരിത്രത്തെ വ്യഭിചരിച്ചു, കമ്യൂണിസ്റ്റുകാരും ബുജികളും ചേര്‍ന്ന്‌ ഇന്ത്യയില്‍ നടക്കുന്ന എല്ലാകലാപങളും സംഘപരിവാറിന്റെ തലയില്‍ ചാര്‍ത്തി. (1921-ലെ കലാപത്തില്‍ RSS പങ്കെടുത്തുവെന്ന്‌ EMS പറയുകയുണ്ടായി. 1925-ലാണ്‌ RSS രുപീകരിക്കുന്നത്‌ എന്ന സത്യം അദ്ദേഹത്തിന്‌ അറിയില്ല എന്നതാണ്‌ EMS -നെ മഹാനാക്കുന്നത്‌ )

1927 - ഒക്‌ടോബര്‍ 14-ന്‌ ഗാന്ധിജി തൃശൂരില്‍ വന്നതിന്റെ തലേദിവസം തൃശൂര്‍ സ്വരാജ്‌ റൌണ്ടില്‍ കാളവണ്ടികളില്‍ "നാഗരം" വെച്ചുകെട്ടി അതില്‍ ധു... ധു...... എന്ന്‌ കൊട്ടി വിളിച്ചു പറഞ്ഞു "ഗാന്ധിജി ഇന്ത്യ എന്താക്കി... മാന്തി.. മാന്തി പുണ്ണാക്കി.... അന്ന്‌ തൃശൂരില്‍ ക്രമസമാധാനം തകര്‍ന്നു പിന്നീട്‌ കലാപവും തൃശൂരിലെ ആദ്യ വര്‍ഗീയ കലാപം ഇവിടെ ഇങനെ തുടങി..

ഇവിടെയും കുറ്റം RSS -ന്‌ (1927- കേരളത്തില്‍ RSS-ന്റെ പ്രവര്‍ത്തനം തുടങിയിട്ടില്ല ) ആടിനെ പട്ടിയാക്കുന്ന ഇടതുപക്ഷവും അവരുടെ കൂലിയെഴുതുകാരും മനസ്സിലാവത്ത ഒരു കാര്യമുണ്ട്‌ സത്യം ഒരിക്കലും നിങള്‍ക്ക്‌ മൂടിവെയ്ക്കുവാന്‍ കഴിയില്ല.
ജമാഅത്തെ ഇസ്ലാമിയുടെയും പി.ഡി.പിയുടെയും, വോട്ടും വാങി അധികാരത്തിന്റെ മെത്തയില്‍ കിടന്നുറങുമ്പോള്‍ നീതിയും ധര്‍മ്മവും ഇവിടെ മരിച്ചിട്ടില്ല എന്ന സത്യം നിങള്‍ക്ക്‌ മനസ്സിലാവുന്ന കാലത്ത്‌ ഇടതുപക്ഷവും അവരുടെ പ്രസ്ഥാനവും ക്ഷയിച്ചു കഴിഞ്ഞിരിക്കും.
പാക്ക്‌,ബംഗ്ലാദേശ്‌,ഇന്ത്യ കോണ്‍ഫെഡറേഷന്‍ എന്ന ഇന്ത്യ വിരുദ്ധ ആശയത്തിന്റെ സൃഷ്ടി കര്‍ത്തവായ "അബ്ദുള്‍റഹ്മാന്‍ പെരുങാടി " ജമാഅത്തെ ഇസ്ലാമിയുടെ നേതാവാണന്ന കാര്യം ഇടതുപക്ഷം മറന്നു പോയിരിക്കുന്നു , അഥവാ അധികാരത്തിന്‌ വേണ്ടി രാജ്യത്തെ ഒറ്റികൊടുക്കുന്നു.
ചരിത്രം വ്യഭിചരിക്കുമ്പോള്‍ സെക്കുലറിസം ന്യൂനപക്ഷ പ്രീണനമാവുന്നു.
ഇടതുപക്ഷത്തിന്‌ സാധ്യമാവത്ത RSS ഉത്മൂലനം അസാധ്യമായ ഒരു സ്വപ്നമാണ്‌.

ഇടതുപക്ഷക്കാരുടെ ഹൃദയത്തില്‍ - നരിയും (കുറുനരി) , പന്നിയും, കഴുതയും പിന്നെ ഭീരുത്വവും കുടികൊള്ളുന്നു,

Thursday, April 10, 2008

സൌദ്യയിലെ മലയാള പത്രം

എല്ലാമതങളും സത്യത്തിന്റെയും നീതിയുടെയും വിരല്‍തുമ്പില്‍ സൃഷ്ടിക്കപ്പെട്ടവയാണന്ന സത്യം മനസ്സിലാവത്തവരുടെ മുഖപത്രമാണ്‌ ,സൌദ്യയില്‍ നിന്ന് പുറത്തിറങുന്ന "മലയാളം ന്യൂസ്‌ " എന്ന പത്രം .
വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും മറ്റു പ്രത്യായശാസ്ത്രങളില്‍ വിശ്വസിക്കുന്നവര്‍ക്കും സംഭാവിക്കാവുന്ന ചില അപകടങളിലേയ്ക്ക്‌ നമ്മുടെ ശ്രദ്ധ തിരിക്കേണ്ടതുണ്ട്. ഒന്നാമത്‌ ഈ വിശ്വാസങളും പ്രത്യായശാസ്ത്രങളും ആദര്‍ശപരമായും പ്രാമാണികമായും തത്ത്വചിന്താപരമായും ശരിയാണോ എന്നതിനേക്കാള്‍ പ്രയോഗികമായി അത് ചരിത്രത്തില്‍ എന്തു ധര്‍മ്മമാണ്‌ നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നത്‌ എന്നതാണ്‌ വിശകലനം ചെയ്യപ്പെടേണ്ടത്‌.

മതം മതത്തില്‍ തന്നെ എന്താണ്‌ എന്നതല്ല അത് ചരിത്രത്തില്‍ നിര്‍വ്വഹിക്കുന്ന സാമൂഹ്യധര്‍മ്മം എന്താണ്‌ എന്നതാണ്‌ ഈ വിമര്‍ശനത്തിന്‌ വിഷയമാകുന്നത്‌. വിശ്വാസപ്രമാണങളുടെ ശരി തെറ്റുകളല്ല മറിച്ച്‌ അവയുടെ ചരിത്രത്തിലെ പ്രായോഗികമായ ആവിഷ്കാര രൂപകള്‍ എന്തെല്ലാമാണ്‌ എന്നതാണ്‌ നമ്മുടെ ചിന്തയ്ക്ക്‌ വിഷയമാകേണ്ടത്‌.
ഈ പത്രത്തിന്റെ മുഖപ്രസംഗങളില്‍ തികച്ചും ഹൈന്ദവ വിരുദ്ധ ലേഖനത്തെ പ്രോല്‍സാഹിപ്പിക്കുകയാണോ എന്നുപ്പോലും സംശയമുള്ളവയാക്കുന്നു.

സംഘപരിവാറിനെ വിമര്‍ശിക്കുവാന്‍ പത്രത്തിന്‌ തികച്ചും സ്വാതന്ത്ര്യമുണ്ട്‌ അത്‌ ആ സംഘടനേയും മറ്റും മാത്രം, മറിച്ച് ഇന്ത്യന്‍ ജനതയെ അല്ലങ്കില്‍ നമ്മുടെ സമൂഹത്തെ വിമര്‍ശിക്കുവാന്‍ രാജ്യത്തോട്‌ കൂറ്‌പുലര്‍ത്തുന്ന ഒരു പത്രത്തിനും സാധ്യമല്ല.

എല്ലാ മതങളോടും തുല്യമായ ബഹുമാനമായി നിര്‍വ്വച്ചിക്കപ്പെടുന്ന മതേതരത്വം ഒരു ജനതയുടെ സമധാനപരമായ ജീവിതം ഉറപ്പാക്കണമെങ്കില്‍ അത് പരസ്പരം ബഹുമാനത്തില്‍ അടിസ്ഥാനപ്പെട്ടതാകണം .
വ്യതസ്തതകളെ ഊതിവീര്‍പ്പിക്കുന്നതാവരുത്‌, മറിച്ച്‌ സമാനതങളെ ആഘോഷിക്കുന്നതാകണം. മലയാള ന്യൂസ്‌ എന്ന പത്രത്തിന്റെ അസഹിഷ്ണുത , സങ്കീര്‍ണമായ പ്രാത്യയശാസ്ത്രങളെയും വിശ്വാസസഹിതകളെയും ലളിതവല്‍ക്കരിച്ചുള്ള വിശകലനങള്‍ ,സ്വതന്ത്രമായി ചിന്തിച്ചു തീരുമാനമെടുക്കാനുള്ള മനുഷ്യാവകാശത്തിന്മേലുള്ള കൈകടത്തലുകള്‍ , മനുഷ്യനന്മങളോടും സാമുഹ്യനീതിയോടുമുള്ള തികഞ്ഞ അവഗണന ഇവയെല്ലാം ഒരു പത്രപ്രവര്‍ത്തനത്തിന്‌ ചേര്‍ന്നതല്ല.

ഒളിപിക്സിലെ കാവി തലപ്പാവിനെ വര്‍ഗ്ഗീയമായി കാണുവാന്‍ ഒരു പക്ഷേ ഈ ഒരു പത്രത്തിന്‌ മാത്രമേ സാധ്യമാകുകയുള്ളു. മറ്റെരു സംസ്ക്കാരത്തിന്റെ ഉത്മൂലനമല്ല മറിച്ച്‌ ആ ജനസമൂഹത്തിന്റെ നന്മയാണ്‌ , വളര്‍ച്ചയാണ്‌ ഇന്ത്യന്‍ പത്രങളുടെ പ്രധാനകടമ .

ഫാറുഖ്‌ ലുക്ക്മാനെപ്പോലുള്ളവര്‍ സങ്കുചിത മനോഭാവത്തില്‍ ഇന്ത്യന്‍ പത്ര ധര്‍മ്മത്തെ വ്യഭിചരിക്കുമ്പോള്‍ കപട സെകുലറിസത്തിന്റെ ലേബലില്‍ എഴുതിത്തള്ളുന്ന വിഷങള്‍ സൌദ്യയിലെ മലയാളികള്‍ക്ക്‌. ദയനീയമായി നോക്കികാണുവാനെ കഴിയുന്നുള്ളു.
സൌദ്യയിലെ നിയമത്തെയും സംസ്ക്കാരത്തെയും ബഹുമാനിച്ചുകൊണ്ടുതന്നെ ഒരു പത്രത്തിന്‌ നീതിയുക്തമായി എഴുതുവാന്‍ സാധിക്കും, അവിടെ ഭൂരീപക്ഷമല്ല മറിച്ച്‌ ഈ നാട്ടില്‍ ജീവിക്കുന്ന എല്ലാമലയാളികളുടെ ഭാഷയും സാഹിത്യപരമായും പ്രോല്‍സാഹിപ്പിക്കുവാന്‍ പത്രത്തിന്‌ കഴിഞ്ഞാല്‍ ഇസ്ലാം വിശ്വാസത്തിന്റെ വ്യക്തമായ വിജയമായിരിക്കും അത്‌.

പ്രവാസ മലായാളികളുടെ വിജയത്തിനായി പ്രവര്‍ത്തികേണ്ട ഒരു പത്രം തികഞ്ഞ അലസതയോട്‌ കൂടിയും തികഞ്ഞ വര്‍ഗ്ഗീയപരമായി ചിന്തിക്കുന്നതും സൌദ്യയിലെ മലയാളികളെ സെക്കുലറിസ സ്വഭാവത്തെ നശിപ്പിക്കുന്നതിന്‌ കാരണമാവും,
ഒരു മധ്യമത്തെ മുന്‍നിര്‍ത്തി ഇറാനിലെ ഇസ്ലാമിക വിപ്ലവത്തിന്റെ രീതി ഇന്ത്യയില്‍ നടത്താം എന്ന ആഗ്രഹം ഫാറുഖ്‌ ലുക്ക്‌മാന്റെ മനസ്സിലുണ്ടെങ്കില്‍ അത്‌ തികച്ചും വിഡ്ഢിത്വം.
"മ" എന്ന പറഞ്ഞാല്‍ മലയാള നാടാവില്ല , ഫാറുഖ്‌ എന്നു പറഞ്ഞാല്‍ വിവരവുമാവില്ല .

Tuesday, April 8, 2008

പ്രേതങളുടെ ആധുനിക രൂപം

ശിവസേനയുടെ മുഖപത്രമായ "സാമ്‌ന"-യില്‍ അമിതാഭ്‌ ബച്ചനതിരെ രൂക്ഷമായ വിമര്‍ശനമാണ്‌ കഴിഞ്ഞ ദിവസം പാര്‍ട്ടി നടത്തിയിരിക്കുന്നത്‌
അമിതാഭ്‌ , രജനികാന്തിനെ കണ്ടുപഠിക്കണമെന്നായിരുന്നു ശിവസേനയുടെ ഉപദേശം

അറുപതുകളില്‍ "ബ്രിട്ടിഷ്‌രാജ്‌ ഇന്ത്യവിടുക " എന്ന ഇന്ത്യക്കാരുടെ മുദ്രാവാക്യം "ഉത്തേരന്ത്യക്കാര്‍ മുംബൈ വിടുക" എന്ന രീതിയിലേയ്ക്ക്‌ മറ്റെരു "രാജ്‌ " (രാജ്‌ താക്കറെ) മാറ്റിയെഴുതിയിരിക്കുകയാണ്‌.
പല പ്രമുഖരും ഈ കാടാന്‍ തീരുമാനത്തെ പല്ലും നഖവും ഉപയോഗിച്ചു തന്നെ എതിര്‍ത്തും

നമ്മുടെ മാധ്യമങളും രാജ്‌ താക്കറയുടെ അഭിപ്രായത്തെ വിമര്‍ശിച്ചു. അവസാനം സാക്ഷാന്‍ ഷാരുക്കും രംഗത്തു വന്നു , കപട രാഷ്ട്രിയത്തിന്റെ മറ്റെരു മുഖമൂടിയാണ്‌ രാജിന്റെ അഭിപ്രായമെന്നായിരുന്നു സൂപ്പര്‍സ്റ്റാറിന്റെ കണ്ടുപിടിത്തം .
എന്തായാലും രാജിന്റെ അഭിപ്രായം ഒട്ടും ശരിയായില്ല എന്നത്‌ ആര്‍ക്കും ഒരു സംശയവുമില്ല .
ഇന്ത്യന്‍ ജനത എവിടെ ജോലി ചെയ്യണമെന്ന കാര്യം രാജ്‌ താക്കറയല്ല തീരുമാനികേണ്ടത്‌ .

ഇന്ത്യയിലെ 35 കോടിശ്വരന്‍മാരില്‍ 24 പേരും മുംബൈയിലാണന്ന സത്യം നമ്മള്‍ മറന്നുകൂടാ. വിദര്‍ഭ എന്ന മഹാരാഷ്ട്രയിലെ കൊച്ചു സ്ഥലത്ത്‌ കര്‍ഷക ആത്മഹത്യയുടെ കണക്കുകള്‍ നമ്മെ ഭയപ്പെടുത്തുന്നു
കാര്‍ഷിക മേഖലകള്‍ ഇത്രയും തകിടം മറിഞ്ഞ മറ്റെരു യുഗം നമ്മുടെ നാട്ടിലുണ്ടായിട്ടില്ല. ഇവിടെ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ , മുംബൈ നഗരത്തില്‍ മുകളില്‍ പറഞ്ഞ കോടിശ്വരന്മാര്‍ കുടിച്ചു കുത്താടിയും മനുഷ്യമാംസങളെ വിലപറഞ്ഞും ( ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌)
ഇവരുടെ ഭക്ഷണത്തിന്‌ വേണ്ടി രാപ്പകല്‍ അദ്ധ്വാനിക്കുന്ന കര്‍ഷകരുടെ കണ്ണുനീര്‍ കാണുവാന്‍ ഒട്ടും താല്‍പര്യമില്ലാതയും ഓഹരി കമ്പോളങളില്‍ പാവപ്പെട്ടവന്റെ ഉടുതുണിയ്ക്ക്‌ വിലപറഞ്ഞും ജീവിക്കുമ്പോള്‍….. രാജ്‌ താക്കറയുടെ വാക്കിനെ വിമര്‍ശിക്കുവാന്‍ ഒരു സാധരണ മനുഷ്യന്‌ കഴിയില്ല എന്നത്‌ സത്യം
വിദര്‍ഭയിലെ പാവപ്പെട്ട കര്‍ഷകരുടെ പെണ്‍കുട്ടികളുടെ സമൂഹ വിവാഹം നടക്കുമ്പോള്‍ അങ്‌ മുംബൈ നഗരത്തില്‍ മഹാരഷ്ട്രയുടെ മുഖ്യമന്ത്രിയുടെ മകന്റെ കല്ല്യാണം ആര്‍ഭാടമായി അഘോഷിക്കുകയായിരുന്നു നമ്മുടെ ഗാന്ധി കുടുംബം,
തമിഴ്‌ നാട്ടില്‍ ഒരു ദുരിതം നടന്നാല്‍ മഹാരാഷ്ട്രകാരനായ രജനികാന്ത്‌ തന്റെ ചിത്രത്തിന്റെ റീലിസ്‌ ദിവസം മാറ്റിവെച്ചങ്കിലും ദു:ഖം രേഖപ്പെടുത്തുമായിരുന്നു.. മറിച്ച്‌ തന്നെ വളര്‍ത്തി വലുതാക്കിയ മുംബൈ നഗരത്തിനോട്‌ ഒരു കൂറ്‌ പുലര്‍ത്താത്ത അമിതാഭ്‌ മരുമകളുടെ 45 ലക്ഷത്തിന്റെ സാരിയില്‍ കിടന്നുറങി ഉത്തര്‍പ്രദേശിന്‌ വേണ്ടി വാദികുമ്പോള്‍ ഏത്‌ താക്കറയുടെ മനസ്സൊന്നു പിടയും
കൂടതെ കൃഷി ഭൂമി വിലയ്ക്ക്‌വാങി അവിടെ മരുമകളുടെ പേരില്‍ ഹോസ്പിറ്റല്‍ പണിതീര്‍ത്ത മഹനാണ്‌ നമ്മുടെ അമിതാഭ്‌ (BIG - B )

ആധുനികയുടെ പിശാചുകള്‍ അടക്കി വാഴുന്ന മുംബൈ എന്ന മഹാനഗരത്തില്‍
രണ്ടു വിഭാഗം ജനങളെ സൃഷ്ടിച്ചു കഴിഞ്ഞിരിക്കുന്നു..
നര്‍മദ അണക്കെട്ടിന്റെ പേരില്‍ ഗുജറാത്തില്‍ കാലമൂല്യമുള്ള അഭിനയം നടത്തി പാവപ്പെട്ടവന്റെ കൈയടി വാങിയ അമീര്‍ ഖാന്‍ വിദര്‍ഭയിലെ കര്‍ഷകരുടെ കാര്യത്തില്‍ വാ തുറന്നില്ല.
സച്ചിനും, ഗുജറാത്തില്‍ നിന്ന്‌ കുടിയേറിയ റിലയന്‍സും , ബോളിവുഡിലെ മാംസവ്യാപരികളും ,ബി.സി.സി. യുടെ പ്രസിഡെന്റും എല്ലാം കോടിശ്വരന്‍മാരും തിങിപാര്‍ക്കുന്ന മഹാരാഷ്ട്രയിലെ വിദര്‍ഭയിലാണ്‌ കര്‍ഷക ആത്മഹത്യ എന്നത്‌ എത്ര വിചിത്രം

അല്ലയോ രജനികാന്ത്‌ , നിങളുടെ സിംഹാസനത്തില്‍ ഇരിക്കുവാന്‍ ഇന്ത്യന്‍ സിനിമയില്‍ ഒരു പന്നപരട്ട നടനും ഇതുവരെയും ജനിച്ചിട്ടില്ല അങയെ വളര്‍ത്തി വലുതാക്കിയ തമിഴ്‌നാട്ടിനോടുള്ള അങയുടെ ആദരവ്‌ വളരെ പ്രസംശനീയം തന്നെ.
ഇന്ത്യന്‍ സിനിമയിലെ മഹാനായ ചക്രവര്‍ത്തി രജനി തന്നെ, അമിതാഭും,സച്ചിനും, അബാനിമാരും, നിങളെ കണ്ടുപഠിക്കട്ടെ…. ( “പരമേശ്വര്‍ ഗോദറേജ്‌ ” നിങള്‍ ഈ പട്ടികയില്‍ ഉള്‍പ്പെടില്ല നിങളുടെ സാമുഹ്യബോധം പ്രസംശനീയം തന്നെ)

Search